കൊച്ചി: സുപ്രീംകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ പൊളിച്ചുകളയുന്ന മരടിലെ ഫ്ലാറ്റു കളിൽ 15 എണ്ണത്തിനുകൂടി പ്രാഥമിക നഷ്ടപരിഹാരമായ 25 ലക്ഷം രൂപ നൽകാൻ തീരുമാനം. ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ അധ്യക്ഷനായ നഷ്ടപരിഹാര സമിതി സിറ്റിങ്ങിലാണ് തീരുമാനം.
ആൽഫ സെറീനിലെ 12 ഫ്ലാറ്റുകൾക്കും ജെയ്ൻ കോറലിലെ ഒരു ഫ്ലാറ്റിനും ഹോളിഫെയ്ത്ത് എച്ച്.ടു.ഒയിലെ രണ്ടെണ്ണത്തിനുമാണ് 25 ലക്ഷം രൂപവീതം നൽകുക. തിങ്കളാഴ്ച ചേർന്ന യോഗത്തിൽ 17 അപേക്ഷ പരിഗണിച്ചു.
മാറ്റിവെച്ച അപേക്ഷകളിൽ ഒന്ന് ഉടമ മരിച്ചുപോയതും മറ്റൊന്ന് 10 ലക്ഷം മാത്രം അഡ്വാൻസ് തുക നൽകിയതുമാണ്. ഇതുവരെയുള്ള സിറ്റിങ്ങുകളിലായി 246 ഫ്ലാറ്റുടമകൾക്കാണ് 25 ലക്ഷം രൂപ വീതം നൽകാൻ സമിതി ശിപാർശ ചെയ്തത്. 61.50 കോടിയാണ് ഇത്രയും കുടുംബങ്ങൾക്കായി നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.