കോഴിക്കോട്: മാവോവാദി നേതാവ് രൂപേഷിനെതിരായ കോഴിക്കോെട്ട കേസ് മാർച്ച് 16ലേക്ക് മാറ്റി. യു.എ.പി.എ പ്രത്യേക കോടതിയായി പ്രവർത്തിക്കുന്ന പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിവിധ കേസുകളിൽ വിചാരണ തടവുകാരനായി കോയമ്പത്തൂർ ജയിലിൽ കഴിയുന്ന രൂപേഷിനെതിരെ വളയം പോലീസ് രജിസ്റ്റർ ചെയ്ത കേസ് മാറ്റിയത്.
ശനിയാഴ്ച കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ രൂപേഷിനെ പൊലീസ് ഹാജരാക്കിയെങ്കിലും യു.എ.പി.എ പ്രകാരം പ്രോസിക്യൂഷന് കേസ് നടത്താനുള്ള രേഖകൾ എത്താതിനാലാണിത്. വിലങ്ങാട് വായാട് കോളനിയിൽ ലഘുലേഖ വിതരണം ചെയ്ത് സായുധ വിപ്ലവത്തിന് ആഹ്വാനം നടത്തിയെന്നും മറ്റുമായി കുറ്റ്യാടി, വളയം സ്റ്റേഷനുകളിലുള്ള നാല് കേസാണ് കോഴിക്കോട്ട് പരിഗണനയിലുള്ളത്. പ്രോസിക്യൂഷനുവേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ. ജയകുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.