പയ്യോളി: മനോജ് വധക്കേസിലെ സി.ബി.െഎ അന്വേഷണം ശരിയായ ദിശയിലാണെന്നാണ് സി.പി.എമ്മിെൻറ നേതാക്കൾ ഉൾപ്പെടെ ഒമ്പതുപേരുടെ അറസ്റ്റ് തെളിയിക്കുന്നതെന്ന് കേസിൽ നേരത്തെ പ്രതിചേർക്കപ്പെട്ട് ജയിൽ മോചിതരായവർ. ലോക്കൽ പൊലീസ് അന്വേഷിച്ച കേസിലാണ് മനോജ് വധവുമായി ബന്ധപ്പെട്ട് 14 സി.പി.എം പ്രവർത്തകർ 2012ൽ ജയിലിലായത്. റിമാൻഡിൽ കഴിയവെ ഇതിൽ ആറുപേർ കോടതിയിൽ നടത്തിയ വെളിപ്പെടുത്തലാണ് പൊലീസിെൻറ പുനരന്വേഷണത്തിനും കേസ് സി.ബി.െഎ ഏറ്റെടുക്കുന്നതിനും വഴിതുറന്നത്. റിമാൻഡിലായ സജീവ സി.പി.എം പ്രവർത്തകരായ പി. അജിത്കുമാർ, സി.ടി. ജിതേഷ്, ബിജു വടക്കയിൽ, നിസാം ചക്കീരി, സി.ടി. പ്രിയേഷ്, സി.ടി. നിധീഷ് എന്നിവരാണ് പാർട്ടിയെ പ്രതികൂട്ടിലാക്കി തങ്ങളല്ല യഥാർഥ പ്രതികളെന്നും യഥാർഥ പ്രതികൾ വേറെയാണെന്നും കോടതിമുമ്പാകെ വെളിപ്പെടുത്തിയത്. നുണ പരിശോധനക്ക് തയാറാണെന്നും ഇവർ കോടതിയിൽ ബോധിപ്പിച്ചു.
ലോക്കൽ പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം റദ്ദാക്കുകയും കേസ് സി.ബി.െഎക്ക് വിട്ട് ഹൈകോടതി ഉത്തരവിടുകയും ചെയ് തതോടെ ആദ്യം അറസ്റ്റിലായവരെല്ലാം പുറത്തിറങ്ങുകയായിരുന്നു. കേസിൽ അന്യായമായി പ്രതിചേർക്കപ്പെടുകയായിരുന്നുവെന്ന് ബിജു വടക്കയിൽ ‘മാധ്യമ’ത്തോട് പറഞ്ഞു. പൊലീസ് സ്റ്റേഷനിൽവെച്ച് പാർട്ടി തന്ന ലിസ്റ്റ് അനുസരിച്ചാണ് നിങ്ങളെ പ്രതിയാക്കുന്നതെന്ന് അന്ന് ഉദ്യോഗസ്ഥർ തന്നെ വെളിപ്പെടുത്തിയിരുന്നതായും കൊലപാതകം നടന്നയുടൻ പൊതുവെ ചർച്ചയായ പേരുകാരാണ് ഇപ്പോൾ അറസ്റ്റിലായതെന്നും സി.ബി.െഎ അന്വേഷണം ശരിയായ ദിശയിൽ േപാകുന്നതിൽ ഏറെ സന്തോഷിക്കുന്നതായും ബിജു പറഞ്ഞു. മനോജ് വധം നടന്ന സമയത്ത് ബിജു ഡി.വൈ.എഫ്.െഎ ബ്ലോക്ക് ജോയൻറ് സെക്രട്ടറിയും പാർട്ടി ലോക്കൽ കമ്മിറ്റിയംഗവും സർവിസ് ബാങ്ക് ജീവനക്കാരനുമായിരുന്നു.
അറസ്റ്റിൽ ഏറെ സന്തോഷിക്കുന്നതായി മനോജിെൻറ ഭാര്യയും അമ്മയും
പയ്യോളി: ഭർത്താവിനെ തങ്ങളുടെ മുന്നിലിട്ട് ക്രൂരമായി കൊലപ്പെടുത്തിയതിനു പിന്നിൽ ഗൂഢാേലാചന നടത്തിയവരെ സി.ബി.െഎ അറസ്റ്റ് ചെയ്തതിൽ ഏറെ സന്തോഷിക്കുന്നതായി മനോജിെൻറ ഭാര്യ പുഷ്പ. കേസ് സി.ബി.െഎ ഏറ്റെടുത്തിട്ടും യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ ആശങ്കയുണ്ടായിരുന്നു. വൈകിയാണെങ്കിലും ഗൂഢാലോചന നടത്തി മകനെ കൊന്നവരെ അറസ്റ്റ് ചെയ്തത് സി.ബി.െഎ അന്വേഷണം നേർവഴിക്ക് നീങ്ങുന്നുവെന്നത് വ്യക്തമാക്കുന്നു. ആർക്കും ഒരു ഉപദ്രവും ചെയ്യാത്ത മകനെ സി.പി.എം നേതൃത്വം ഗൂഢാേലാചന നടത്തി കൊന്നതാണെന്ന് നേതാക്കളുടെ അറസ്റ്റോടെ തെളിഞ്ഞതായി അമ്മ ലീലയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.