മങ്കട: ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ് വെള്ളില മലയില്‍ പ്രദേശം വര്‍ഷങ്ങളായി പരിധിക്ക് പുറത്താണ്. ഫോണുകള്‍ക്ക് പ്രദേശത്ത് റേഞ്ച് കിട്ടുന്നില്ല. ഇക്കാരണത്താല്‍ അത്യാവശ്യങ്ങള്‍ക്ക് വിളിക്കാനോ നെറ്റ് ഉപയോഗിക്കാനോ സാധിക്കുന്നില്ല. ഇതോടെ വിദ്യാർഥികളുടെ ഓണ്‍ലൈന്‍ പഠനവും അവതാളത്തിലായി. വെള്ളില നിരവില്നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ അകലെ മലയില്‍ പ്രദേശത്താണ് ഈ ദുരവസ്ഥ.
ആകെ ഉണ്ടായിരുന്ന ആശ്രയം ബി.എസ്.എന്‍.എല്‍ കണക്ഷനായിരുന്നു. എന്നാല്‍, ഇത് തുടര്‍ച്ചയായി തകാരാറിലായതിനെ തുടര്‍ന്ന് നാട്ടുകാര്‍ പരാതിപ്പെട്ടപ്പൊള് കണക്ഷന് ഓഴിവാക്കാനാണ് മറുപടി ലഭിച്ചതെന്നും പരാതിയുണ്ട്. അതോടെ മിക്കവരും ബി.എസ്.എന്‍.എല്ലിനെയും കൈയൊഴിഞ്ഞു. ഈ പ്രദേശത്തെ കുട്ടികള്‍ രാവിലെ മുതല്‍ വീട്ടില്‍നിന്നും ദൂരെ മൊബൈലിന് റേഞ്ച് കിട്ടുന്ന പാറപ്പുറത്ത് ഒരുമിച്ചുകൂടിയാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ വീക്ഷിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ അകലം പാലിക്കാതെ കുട്ടികള്‍ ഒരുമിച്ച് കൂടുന്നത് രക്ഷിതാക്കള്‍ക്കിടയില്‍ ആശങ്കയുണ്ട്. പഠനത്തിനാവശ്യമായ ഇൻറര്‍നെറ്റ് സംവിധാനം ഒരുക്കി വിദ്യാർഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ മുന്നോട്ടുവരണമെന്നാവശ്യപ്പെട്ട് ബിരുദ വിദ്യാർഥിനി കെ.പി. നഷീദ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പും ഇതോടെ ചര്‍ച്ചയായി.
പഠന സൗകര്യമൊരുക്കി സി.പി.ഐ
മങ്കട: വെള്ളിലയിൽ േറഞ്ച് ഇല്ലാത്തതിെൻറ പേരിൽ കുട്ടികളുടെ പഠനം മുടങ്ങുന്ന സാഹചര്യം പരിഹരിക്കാൻ മൂന്നാം വാർഡ് അംഗം സി.പി. നസീറയുടെ നിർദേശ പ്രകാരം പ്രദേശത്ത് ടെലിവിഷൻ സ്ഥാപിച്ചു.
സി.പി.ഐ ലോക്കൽ സെക്രട്ടറി പി. ജംഷീറിെൻറ നേതൃത്വത്തിൽ പ്രദേശത്തെ എസ്.വൈ.എസ് സാന്ത്വന കേന്ദ്രത്തിലാണ് ഞായറാഴ്ച ടി.വിയും ഡി.ടി.എച്ച് കണക്ഷനും നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.