തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 69.93 ശതമാനം പോളിങ് നടന്നതായി മുഖ്യ തെരഞ ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ന്തിമകണക്കുപ്രകാരം മഞ്ചേശ്വരം -75.78, എറണാകുളം -57.90, അര ൂർ -80.47, കോന്നി -70.07, വട്ടിയൂർക്കാവ് -62.66 എന്നിങ്ങനെയാണ് പോളിങ് ശതമാനം. വോെട്ടണ്ണാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി . രാവിലെ എട്ടിന് എണ്ണൽ ആരംഭിക്കും. ആദ്യം തപാൽബാലറ്റും തുടർന്ന് ഇ.വി.എമ്മുകളും എണ്ണും.
മഞ്ചേശ്വരത്ത് പൈവള ികേ നഗർ ഗവ. എച്ച്.എസ്, എറണാകുളത്ത് മഹാരാജാസ് കോളജ്, അരൂരിൽ പള്ളിപ്പുറം എൻ.എസ്.എസ് കോളജ്, കോന്നിയിൽ എലിയറയ്ക്കൽ അ മൃത വി.എച്ച്.എസ്.എസ്, വട്ടിയൂർക്കാവിൽ പട്ടം സെൻറ് മേരീസ് എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് വോട്ടെണ്ണൽ. രാവിലെ 1 1ഒാടെ ഫലസൂചന ലഭിക്കും. ഒൗദ്യോഗികപ്രഖ്യാപനം ഉച്ചക്ക് മൂന്നോടെയും. വോെട്ടണ്ണൽകേന്ദ്രം പൂർണമായി സി.സി.ടി.വ ി നിരീക്ഷണത്തിലായിരിക്കും. ഒാരോ മണ്ഡലത്തിലെയും അഞ്ച് വിവിപാറ്റ് ബാലറ്റുകളാണ് എണ്ണുക. ഇതും കാമറയിൽ പകർത്ത ും. വിവിപാറ്റ് കൗണ്ടിങ് ബൂത്തിൽ സി.സി.ടി.വിയും ഏർപ്പെടുത്തും.
മഴ: റീപോളിങ്ങില്ല
ഉപതെരഞ്ഞെടുപ്പിൽ മഴമൂലം പോളിങ്ങിന് പ്രയാസമുണ്ടായ ബൂത്തുകളിൽ റീപോളിങ് ഉണ്ടാകില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണ. റീ പോൾ ആവശ്യപ്പെട്ടുള്ള കത്തുകളൊന്നും തനിക്ക് ലഭിച്ചില്ല. മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസറല്ല ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ഏതെങ്കിലും ബൂത്തിൽ പോളിങ്ങിന് സമയം നീട്ടിനൽകണമെങ്കിൽ ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകേണ്ടത് പ്രിസൈഡിങ് ഒാഫിസറാണ്. ഒരു വോട്ട് പോലും ചെയ്യാനാകാത്ത സാഹചര്യം, വോട്ടുയന്ത്രങ്ങൾ തട്ടിക്കൊണ്ടുപോകൽ, മറ്റ് സാേങ്കതികതകരാറുകൾ എന്നിവയുണ്ടാകുേമ്പാഴാണ് മാറ്റിവെക്കലോ സമയം നീട്ടലോ ആവശ്യപ്പെട്ട് പ്രിസൈഡിങ് ഒാഫിസർമാർ റിപ്പോർട്ട് സമർപ്പിക്കുക. അഞ്ച് മണ്ഡലങ്ങളിൽനിന്നും ഇത്തരം റിപ്പോർട്ടില്ല. പോളിങ് മാറ്റിവെക്കലിന് നീണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് വോെട്ടടുപ്പ് സമയം പ്രഖ്യാപിക്കുന്നത്. സമയപരിധിയിൽ ഭേദഗതി വരുത്താൻ ഗസറ്റ് വിജ്ഞാപനമിറക്കണം. തെരഞ്ഞെടുപ്പ് കമീഷനാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കേണ്ടത്. അതേസമയം ആറ് മണിവരെ പോളിങ് സ്റ്റേഷനിലെത്തുന്നവർക്കെല്ലാം ടോക്കൺ നൽകി വോട്ടുരേഖപ്പെടുത്താൻ സാഹചര്യവുമൊരുക്കിയിരുന്നു.
കൂടുതൽ യന്ത്രങ്ങൾ പണിമുടക്കിയത് മഞ്ചേശ്വരത്ത്, റിപ്പോർട്ട് തേടി
അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനായി 896 വോട്ടുയന്ത്രങ്ങളാണ് ഉപയോഗിച്ചത്. കൂടുതൽ വോട്ടുയന്ത്രങ്ങൾക്ക് കേടുപാടുണ്ടായത് മഞ്ചേശ്വരത്താണ് -24. എറണാകുളത്ത് അഞ്ചും അരൂരിൽ ഏഴും കോന്നിയിൽ 11 ഉം വട്ടിയൂർക്കാവിൽ നാലും വോട്ടുയന്ത്രങ്ങൾ തകരാറിലായി. മഞ്ചേശ്വരത്ത് ഇത്രയധികം തകരാറുണ്ടായ സാഹചര്യം പരിശോധിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും ഉേദ്യാഗസ്ഥർക്ക് നിർദേശം നൽകി. 12 കൺട്രോൾ യൂനിറ്റുകൾക്കും തകരാറുണ്ടായി.
മഞ്ചേശ്വരത്തേത് കള്ളവോട്ട്ശ്രമം തന്നെ
മഞ്ചേശ്വരത്ത് നടന്നത് കള്ളവോട്ടിനുള്ള ശ്രമംതന്നെയാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണ. വോർക്കാടി പഞ്ചായത്തിലെ 42ാം ബൂത്തിലാണ് സംഭവം നടന്നത്. നഫീസ എന്ന പേരിലെ മെറ്റാരാളുടെ വോട്ട് ചെയ്യാനാണ് പാത്തൂർ സ്വേദശി നഫീസ ശ്രമിച്ചത്. ഇവർക്ക് ഇൗ ബൂത്തിലായിരുന്നില്ല വോട്ട്. നഫീസക്കെതിരെ െഎ.പി.സി 171 എഫ്, ഡി വകുപ്പുകൾ പ്രകാരം നടപടി സ്വീകരിക്കും. മഞ്ചേശ്വരം പൊലീസ് കേസെടുത്തിട്ടുണ്ട്. നഫീസ മുസ്ലിം ലീഗ് പ്രവർത്തകയാണെന്ന് ചോദ്യങ്ങൾക്ക് മറുപടിയായി മീണ വ്യക്തമാക്കി.
ആരെയും അവമതിച്ചിട്ടില്ല, പറഞ്ഞതിൽ കുറ്റബോധവുമില്ല -മീണ
തിരുവനന്തപുരം: ഒരു സംഘടനക്കും അവമതിപ്പുണ്ടാകുന്ന കാര്യങ്ങളൊന്നും താൻ പറഞ്ഞിട്ടില്ലെന്നും അതേസമയം എൻ.എസ്.എസ് വിഷയത്തിൽ പറഞ്ഞ കാര്യത്തിൽ തനിക്ക് കുറ്റബോധമോ പശ്ചാത്താപമോ ഇല്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണ. എൻ.എസ്.എസിെൻറ വക്കീൽ നോട്ടീസിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരു കടലാസ് കിട്ടിയിട്ടുണ്ട്. വോെട്ടണ്ണലുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളുടെയും ഏകോപനത്തിെൻറയും തിരക്കിലായതിനാൽ എന്താണെന്ന് നോക്കാൻ സാധിച്ചിട്ടില്ല.
എൻ.എസ്.എസിനെയും എസ്.എൻ.ഡി.പിയെയുമടക്കം എല്ലാ സംഘടനകെളയും ബഹുമാനിക്കുന്നയാളാണ് താൻ. തെരഞ്ഞെടുപ്പ് സമയത്ത് ഡ്യൂട്ടിയുടെ ഭാഗമായി തനിക്ക് പറയാവുന്ന കാര്യങ്ങൾ താൻ പറയാറുണ്ട്. അത് ദുർവ്യാഖ്യാനം ചെയ്തത് എന്തിനെന്ന് അറിയില്ല. ജാതി പറഞ്ഞ് വോട്ട് ചോദിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് പരാതികളാണ് ലഭിച്ചത്. ഇൗ പരാതികളിൽ എന്ത് നടപടിയെടുെത്തന്ന കാര്യത്തിൽ റിേപ്പാർട്ട് നൽകാൻ ഡി.ജി.പിയോടും ജില്ല വരണാധികാരിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയശേഷം നടപടിയെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.