ചെങ്ങന്നൂർ: നിർമാണത്തിലുള്ള വീടിെൻറ പ്ലംബിങ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റു മരിച്ചു. ചെങ്ങന്നൂർ ചെറിയനാട് ചെറുവല്ലൂർ മണ്ണാറേത്ത് വീട്ടി-കുഞ്ഞമ്മ ദമ്പതികളുടെ മകൻ എം.സി. ഡെനീഷ് (37) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11ഓടുകൂടി ആലാ പെണ്ണുക്കര ക്ഷേത്രത്തിനു സമീപം പുതുതായി നിർമിക്കുന്ന ബഹുനിലവീടിെൻറ പ്ലംബിങ് ജോലിയിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് അപകടം.
ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് ഭിത്തി തുളക്കുമ്പോൾ മറുവശത്തുകൂടി വലിച്ചിരുന്ന വയർ മുറിഞ്ഞാണ് വൈദ്യുതാഘാതമേറ്റത്. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകർ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഞ്ചുവർഷത്തിലേറെക്കാലം ഗൾഫിലായിരുന്ന ഡെനീഷ് നാട്ടിൽ മടങ്ങിയെത്തിയിട്ട് നാലുമാസമേ ആയിട്ടുള്ളൂ. ഭാര്യ: പന്തളം കുളനട ഉള്ളന്നൂർ സ്വദേശിനി ശ്യാമാ ഡെനീഷ്.
മക്കൾ: ഡിയോൺ, ഡിയ. സഹോദരങ്ങൾ: ഡെയ്സി, ഡേർലി, ഡെയി നീസ്, ഡെജീഷ്. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം വെള്ളിയാഴ്ച നടക്കും. ചെങ്ങന്നൂർ പൊലീസ് തുടർനടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.