കോഴിക്കോട്: കോട്ടൂളിയിൽ തുറന്നിട്ട ഓടയിൽ വീണ് ഗൃഹനാഥൻ മരിച്ചു. കോട്ടൂളി പുതിയാറമ്പത്ത് പരേതനായ ബാലകൃഷ്ണൻ നായരുടെ മകൻ സതീശൻ എന്ന കുഞ്ഞൻ (48) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ വീട്ടിൽ നിന്നിറങ്ങിയ സതീശൻ രാത്രി ഏഴുമണിക്ക് സുഹൃത്തിെൻറ ഫോണിൽനിന്ന് വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാൽ, ശനിയാഴ്ച രാത്രി ഇദ്ദേഹം വീട്ടിലെത്തിയില്ല. തുടർന്ന് ബന്ധുക്കൾ ഞായറാഴ്ച ഉച്ചവരെ അന്വേഷിെച്ചങ്കിലും കണ്ടെത്താനായില്ല. പിന്നീട് വൈകീട്ടോടെയാണ് കെ.ടി. ഗോപാലൻ റോഡിന് വലതുഭാഗത്തെ തുറന്ന ഓടയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ നാട്ടുകാർ സതീശെൻറ മൃതദേഹം കണ്ടെത്തിയത്. മുങ്ങിമരണമാണെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് മെഡിക്കൽ കോളജ് െപാലീസ് കേസെടുത്തു. എസ്.ഐ ഹബീബുല്ലയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച പോസ്റ്റ്മോർട്ടം നടക്കും. സതീശൻ പാചകത്തൊഴിലാളിയായിരുന്നു. മാതാവ്: ശ്രീമതി. ഭാര്യ: സുമ. മകൾ: അഭിരാമി (സരസ്വതി വിദ്യാമന്ദിരം, നാലാംക്ലാസ് വിദ്യാർഥിനി). സഹോദരങ്ങൾ: ഗിരീഷ്, ഷാജി, രാജേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.