ദേവസ്വം മന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടയാൾ അറസ്റ്റിൽ

തിരുവല്ല: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ആൾ അറസ്റ്റിൽ. പരുമല ഇടയ്ക്കാട്ട് വീട്ടിൽ ശരത്ത് നായർ (സുരേഷ്‌കുമാർ - 48) ആണ് അറസ്റ്റിലായത്. മണ്ഡല പൂജാ ദിനത്തിൽ തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന വേളയിൽ മന്ത്രി ശബരിമല സോപാനത്ത് നിൽക്കുന്ന ഫോട്ടോ ഉൾപ്പെടുത്തി ജാതീയ അധിക്ഷേപം നടത്തിയാണ് ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.

തുടർന്ന് ഡി.വൈ.എഫ്.ഐ പരുമല മേഖലാ സെക്രട്ടറി ശ്രീജിത്ത് ഇയാൾക്കെതിരെ നൽകിയ പരാതിയിൽ പുളിക്കീഴ് പൊലീസ് കേസെടുത്തിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി പൊലീസ് നടത്തിയ അന്വേഷണത്തിൽ മുംബൈയിൽ ഉണ്ടെന്ന് വിവരം ലഭിച്ചു. തുടർന്ന് പൊലീസ് ഇയാളെ തേടി മുംബൈയിൽ എത്തി. ഇതിന് പിന്നാലെയാണ് ഇയാൾ വ്യാഴാഴ്ച നാട്ടിലെത്തി തിരുവല്ല പൊലീസ് മുമ്പാകെ ശരത്ത് കീഴടങ്ങിയത്.

മതസ്പർധ വളർത്തൽ, പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

Tags:    
News Summary - Man arrested for posting caste-based insults to Devaswom minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.