പട്ടാമ്പി: കരിങ്ങനാട് പ്രഭാപുരത്തിെൻറ സായന്തനത്തെ പ്രഭാപൂരിതമാക്കി മാധ്യമം ‘വെളിച്ചം’ പദ്ധതി നാടിന് സമർപ്പിച്ചു. പ്രഭാപുരം മറിയുമ്മ മെമ്മോറിയൽ പബ്ലിക് സ്കൂളിൽ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനിൽനിന്ന് സ്കൂൾ സി.ഇ.ഒ മനോഹർ വർഗീസും വിദ്യാർഥി പ്രതിനിധിയും ചേർന്ന് പത്രം ഏറ്റുവാങ്ങി.
2002ൽ മാധ്യമം വായനലോകത്ത് കൊളുത്തിവെച്ച ‘വെളിച്ചം’ പദ്ധതിയുടെ ഇക്കൊല്ലത്തെ സംസ്ഥാനതല ഉദ്ഘാടനം വിളയൂരിെൻറ ഗ്രാമീണമനസ്സ് ഏറ്റുവാങ്ങി. നാട്ടിൻപുറത്തിെൻറ പഴയകാല നന്മയും സൗഹൃദവും നഷ്ടപ്പെട്ട കാലത്ത് സാമൂഹികപ്രതിബദ്ധതയുള്ള പൗരസമൂഹത്തെ വാർത്തെടുക്കാൻ ‘വെളിച്ചം’ പദ്ധതിക്ക് കഴിയുമെന്ന് ചടങ്ങും പദ്ധതിയും ഉദ്ഘാടനം ചെയ്ത് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. പാഠപുസ്തകങ്ങളിൽ നിന്നല്ല അതിനപ്പുറത്തുനിന്ന് നേടുന്നതാണ് യഥാർഥ അറിവെന്ന് മജീഷ്യൻ ഗോപിനാഥ് മുതുകാട് അഭിപ്രായപ്പെട്ടു. വ്യക്തിയുടെ നിലനിൽപ്പ് അറിവിെൻറ വെളിച്ചത്തിലാണെന്നും അതിന് പദ്ധതി ഏറെ പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രഭാപുരത്തിെൻറ പ്രഭയും മാധ്യമത്തിെൻറ വെളിച്ചവും അലിഞ്ഞുചേരുന്ന സുന്ദരമുഹൂർത്തമാണിതെന്ന് മാധ്യമം പബ്ലിഷർ ടി.കെ. ഫാറൂഖ് ആമുഖഭാഷണത്തിൽ പറഞ്ഞു.
ദിനപത്രത്തിെൻറ അജണ്ടകൾക്കപ്പുറം ഹെൽത്ത് കെയർ, അക്ഷരവീട് പദ്ധതികളിലൂടെ പ്രവർത്തനം വ്യാപിപ്പിച്ച മാധ്യമം പത്രപാരായണത്തിലേക്കും മാതൃഭാഷയിലേക്കും വിദ്യാർഥി സമൂഹത്തെ അടുപ്പിക്കാനാണ് പദ്ധതിക്ക് തുടക്കമിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാം ഗ്രൂപ്പിെൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്കൂൾ വൈസ് പ്രസിഡൻറ് കേണൽ ജെ.എ. റോക്ക്, സെക്രട്ടറി സി.കെ. അബ്ദുസ്സമദ്, കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. സുമിത, എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എ. റസാഖ് മൗലവി, അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി മലപ്പുറം ഡയറക്ടർ പ്രഫ. കെ.എം. അബ്ദുൽ റഷീദ്, മാധ്യമം ചീഫ് റീജനൽ മാനേജർ വി.സി. മുഹമ്മദ് സലിം, മലപ്പുറം ന്യൂസ് എഡിറ്റർ പി.എ. അബ്ദുൽ ഗഫൂർ, മലപ്പുറം ബ്യൂറോ ഇൻചാർജ് ഇനാം റഹ്മാൻ, സർക്കുലേഷൻ മാനേജർ ഹാരിസ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.