തിരുവനന്തപുരം: ‘മാധ്യമം’ ലേഖകൻ ചമഞ്ഞ് ഭക്ഷ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ ഉ േദ്യാഗസ്ഥൻ സപ്ലൈകോ ഉദ്യോഗസ്ഥനെ കുടുക്കി. വ്യാജ ഫോണിന് മറുപടി പറഞ്ഞ ഉദ്യോഗ സ്ഥനെ അന്വേഷണ വിധേയമായി മന്ത്രിയുടെ നിർദേശ പ്രകാരം സസ്പെൻഡ് ചെയ്തു.
സപ്ലൈകോ ഉദ്യോഗസ്ഥനും സി.ഐ.ടി.യു നെയ്യാറ്റിൻകര താലൂക്ക് സെക്രട്ടറിയുമായ എ. അനിൽകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. സി.പി.ഐ നേതൃത്വത്തിലുള്ള ഭക്ഷ്യവകുപ്പിൽ കുറേക്കാലമായി നടക്കുന്ന എ.ഐ.ടി.യു.സി--സി.ഐ.ടി.യു പോരാണ് ഫോൺവിളിക്ക് കാരണമെന്നാണ് സൂചന. ഭക്ഷ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫിലെ ഉദ്യോഗസ്ഥൻ ‘മാധ്യമം’ ലേഖകനെന്നു പരിചയപ്പെടുത്തിയാണ് സപ്ലൈകോ ഉദ്യോഗസ്ഥനെ വിളിച്ചത്. ഫോണിലൂടെ വകുപ്പിലെ വിവരങ്ങൾ ശേഖരിക്കുകയും ഉദ്യോഗസ്ഥരുടെ ഗ്രൂപ്പിൽ ഇടുകയും ചെയ്തു. തുടർന്നായിരുന്നു നടപടി. മാധ്യമം അടക്കം പത്രങ്ങളുടെയും ചാനലുകളുടെയും പേരിൽ ഉദ്യോഗസ്ഥരെ ഫോൺ വിളിച്ച് സംഭാഷണങ്ങൾ റെക്കോഡ് ചെയ്യുകയാണ്.
കോവിഡ് 19െൻറ പശ്ചാത്തലത്തിൽ മാധ്യമങ്ങളുടെ അന്വേഷണങ്ങളോടു പ്രതികരിക്കുന്ന ഉദ്യോഗസ്ഥരാണ് ഏറിയ പങ്കും കെണിയിൽപെടുന്നത്. തങ്ങൾക്ക് വരുതിയിൽ നിൽക്കാത്ത ജില്ലയിലെ സപ്ലൈസ് ഉദ്യോഗസ്ഥരെ ഇങ്ങനെ കുടുക്കിയതായാണ് സൂചന. ഉദ്യോഗസ്ഥനെതിരായ നടപടി പിൻവലിക്കണമെന്നും ഇത്തരം സംഭവങ്ങൾക്ക് വഴിവെച്ച സംഭവം അന്വേഷിക്കണമെന്നും സിവിൽ സപ്ലൈസ് കോർപറേഷൻ എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) തിരുവനന്തപുരം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.