മഅ്ദനിയുടെ ചികിത്സ:സംസ്ഥാന സർക്കാർ ഇടപെടണം

കൊല്ലം: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ ചികിത്സ വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് ജസ്റ്റിസ് ഫോർ മഅ്ദനി.

സർക്കാർ വിദഗ്ധസംഘത്തെ നിയോഗിച്ച്  മഅ്ദനിയുടെ ആരോഗ്യനില പരിശോധിക്കണം. രോഗവിവരങ്ങൾ മെഡിക്കൽ ബുള്ളറ്റിൻ വഴി അറിയിക്കാനും ക്രമീകരണം ആവശ്യമാണ്. ആരോഗ്യമന്ത്രി ആശുപത്രിയിലെത്തി രോഗാവസ്ഥ നേരിട്ട് മനസ്സിലാക്കി നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. മഅ്ദനിക്ക് നീതിയും ചികിത്സയും ലഭ്യമാക്കാൻ കേരള സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് ജൂലൈ നാലിന് ചിന്നക്കടയിൽ ഏകദിന നീതി സംഗമം സംഘടിപ്പിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ല ചെയർമാൻ മൈലക്കാട് ഷാ, ഭാരവാഹികളായ നവാസ് റഷാദി, അയൂബ്ഖാൻ മഹ്ളരി, ബി.എൻ. ശശികുമാർ, ബ്രൈറ്റ് സൈഫ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Madani's treatment: State government should intervene

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.