തിരുവനന്തപുരം: 2107 എംപാനൽ ഡ്രൈവർമാർ പുറത്തായതിനെ തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കാൻ കെ.എസ്.ആർ.ടി.സിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവർമാരെ നിയോഗിക്കാൻ തീരുമാനം. അഞ്ച് വർഷമോ അതിൽ കൂടുതലോ പ്രവൃത്തി പരിചയമുള്ളവരെ ഡിപ്പോ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കാനാണ് ഗതാഗത സെക്രട്ടറിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചത്.
179 ദിവസത്തേക്കാകും നിയമനം. ഫലത്തിൽ പുറത്തായ ഡ്രൈവർമാരിൽ യോഗ്യതയും താൽപര്യവുമുള്ളവർക്ക് പുനഃപ്രവേശനത്തിന് അവസരം ലഭിക്കും.
ഇതോടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, യാത്രാപാസും െഎ.ഡി കാർഡും താൽക്കാലികമായി നിയമിക്കുന്നവർക്ക് നൽകില്ല. ഡ്രൈവർമാർ ഒന്നാെക പുറത്തായതോടെ കെ.എസ്.ആർ.ടി.സിയിൽ കടുത്ത പ്രതിസന്ധി രൂപപ്പെട്ടിരുന്നു.
ഞായറാഴ്ച സംസ്ഥാന വ്യാപകമായി 607 സർവിസുകൾ മുടങ്ങി. പ്രവൃത്തി ദിനമായ തിങ്കളാഴ്ചയിലെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് അവധിയിലുള്ളവരെയെല്ലാം ജോലിയിൽ പ്രവേശിപ്പിച്ചാണ് സർവിസ് ഒാപറേറ്റ് ചെയ്തത്. എന്നിട്ടും 390 സർവിസുകൾ മുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.