തിരുവനന്തപുരം: സമരപ്പന്തലിൽ െഎക്യദാർഢ്യമർപ്പിക്കാൻ മാത്രമെത്തുന്ന രാഷ്ട്ര ീയക്കാരെ ബഹിഷ്കരിക്കാൻ എംപാനലുകാരുടെ തീരുമാനം. സമരപ്പന്തലിൽ ഇരിക്കാൻ തയാറാ കാതെ പിന്തുണച്ച് പ്രസംഗിച്ച് പോകാൻ മാത്രം ആരും വരേണ്ടെന്നാണ് സമരക്കാർ പറയുന്ന ത്. ഇൗ മാസം 21 മുതൽ രാഷ്ട്രീയ ഭേദെമന്യേ നേതാക്കെള ബഹിഷ്കരിക്കും.
സമരം തുടങ്ങിയ ദിവസം മുതൽ ഭരണകക്ഷിയിലെയടക്കം നേതാക്കളെത്തി െഎക്യദാർഢ്യമർപ്പിക്കുന്നുെണ്ട ങ്കിലും പ്രശ്നപരിഹാരത്തിന് ഇടപെടലൊന്നും ഉണ്ടാകുന്നില്ല. ഇൗ സാഹചര്യത്തിലാണ് നേതാക്കളെ ബഹിഷ്കരിക്കുന്നത്. ഇതോടൊപ്പം കെ.എസ്.ആർ.ടി.സിയിലെ വിവിധ ട്രേഡ് യൂനിയനുകൾക്കെതിരെയും വലിയ പ്രതിഷേധമാണ് സമരക്കാർക്കുള്ളത്.
‘ഞങ്ങളുടെ സമരപ്പന്തലിൽ വന്നിരിക്കാൻ ട്രേഡ് യൂനിയനുകൾക്ക് അയിത്തമാണോ, ഒരാളും തിരിഞ്ഞുനോക്കുന്നില്ല. എംപാനലുകാരെ പുനഃപ്രവേശിപ്പിക്കാൻ രഹസ്യനീക്കം നടക്കുന്നുണ്ടെന്നാണ് ഇവർ പറയുന്നത്. രഹസ്യനീക്കം നടത്തിയിട്ട് എന്ത് ഫലമുണ്ടായി. ഇനി അത്തരം രഹസ്യനീക്കമൊന്നും വേണ്ട. പരസ്യമായി ഞങ്ങൾക്കൊപ്പം സമരം ചെയ്യാൻ തയാറുണ്ടെങ്കിൽ മതി. ഒന്നുമില്ലെങ്കിലും വിളിച്ചപ്പോഴെല്ലാം നിങ്ങളുടെയെല്ലാം കൊടിക്കീഴിൽ അണിനിരന്നവരാണ് ഞങ്ങൾ...’- തൊഴിലാളി യൂനിയനുകളോട് എംപാനൽ കൂട്ടായ്മക്ക് പറയാനുള്ളത് ഇതാണ്. സമരം അവസാനിപ്പിച്ച് പ്രശ്നത്തിന് പരിഹാരം കാണുന്നതിൽ സർക്കാറിന് താൽപര്യമില്ലെന്നും ഇവർ ആരോപിക്കുന്നു.
സമരം 29ാം ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ കൂടുതൽ പ്രേക്ഷാഭപരിപാടികളിലേക്ക് നീങ്ങാനാണ് തീരുമാനം. തിങ്കളാഴ്ച ഗതാഗതമന്ത്രിയുടെ വസതിയിലേക്ക് വിലാപയാത്ര നടത്തും. ചൊവ്വാഴ്ച വായ്മൂടിക്കെട്ടി സെക്രേട്ടറിയറ്റിന് മുന്നിൽ മനുഷ്യച്ചങ്ങലയായി കൈകോർത്ത് പ്രതിഷേധിക്കും.
ആറ്റുകാൽ പൊങ്കാല ദിവസമായ ബുധനാഴ്ച വനിത എംപാനൽ കണ്ടക്ടർമാർ സെക്രേട്ടറിയറ്റിന് മുന്നിൽ പ്രതിഷേധ പൊങ്കാലയിടും. 21നും തീരുമാനമാകാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വിലാപയാത്ര നടത്താനാണ് എംപാനൽ കൂട്ടായ്മയുടെ ആലോചന. സർക്കാറിെൻറ 1000 ദിവസത്തെ ഭരണനേട്ടങ്ങളിൽ തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ എണ്ണിപ്പറഞ്ഞ് പ്രതിഷേധിക്കാനും തീരുമാനമുണ്ട്. വീട്ടിലേക്ക് മടങ്ങാൻ വണ്ടിക്കൂലിക്കുപോലും പണമില്ലാത്തവിധം നിസ്സഹായരാണ് സമരപ്പന്തലിൽ കഴിയുന്നവരിൽ നെല്ലാരു ശതമാനവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.