അച്ചടക്ക നടപടി; സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ മദർ ജനറാളിനു മുമ്പാകെ ഹാജരായി

ആലുവ: ബിഷപ്പ് ഫ്രാേങ്കാ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണച്ചതിന് അച്ചടക്ക നടപടി നേര ിട്ട മാനന്തവാടി രൂപതയിലെ സിസ്റ്റർ ലൂസി കളപ്പുരക്കൽ വിശദീകരണം നൽകാൻ മദർ ജനറാളിനു മുമ്പാകെ ഹാജരായി. ആലുവയിലെ മ ദർ ജനറാളിെൻറ ഒാഫീസിലെത്താൻ സിസ്റ്റർ പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിരുന്നു. അച്ചടക്ക നടപടിയിൽ കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലെന്ന് സിസ്റ്റർ പറഞ്ഞു.

ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണച്ചു, മാധ്യമങ്ങളോട് സഭക്കെതിരെ സംസാരിച്ചു തുടങ്ങിയ കുറ്റങ്ങളാണ് സഭ സിസ്റ്റർക്കെതിരെ ചുമത്തിയത്. പലവട്ടം നോട്ടീസ് നൽകിയിട്ടും കൃത്യമായ മറുപടി നൽകിയില്ലെന്നും ഇന്ന് നേരിട്ട് ഹാജരായില്ലെങ്കിൽ കാനോൻ നിയമപ്രകാരം പുറത്താക്കുമെന്നും മദർ ജനറാൾ അറിയിച്ചിരുന്നു. തുടർന്നാണ് സിസ്റ്റർ നേരിട്ട് ഹാജരായത്.

എന്നാൽ തന്നോട് മദർ ജനറാൾ കൂടുതൽ വിശദീകരണങ്ങളൊന്നും ചോദിച്ചില്ലെന്നും എന്തെങ്കിലും കൂടുതൽ പറയാനുണ്ടെങ്കിൽ ആവാമെന്ന് അറിയിക്കുകയായിരുന്നു ചെയ്തതെന്നും സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ പറഞ്ഞു. തനിക്ക് പറയാനുള്ളതെല്ലാം നേരത്തെ അറിയിച്ചിട്ടുെണ്ടന്നും കൂടുതലൊന്നും പറയാനില്ലെന്ന് വ്യക്തമാക്കി. കൗൺസിൽ ചേർന്ന് തുടർ നടപടികൾ എന്താണെന്ന് അറിയിക്കാമെന്ന് മദർ ജനറാൾ പറഞ്ഞതായും ലൂസി കളപ്പുരയ്ക്കൽ പറഞ്ഞു.

എന്ത് നടപടിയായലും താനത് സ്വീകരിക്കും. പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാനാണ് സഭയുടെ ശ്രമമെങ്കിൽ അത് അംഗീകരിക്കും. അല്ലെങ്കിൽ മറ്റ് നടപടികളുമായി മുന്നോട്ടുപോകും - ലൂസി കളപ്പുരയ്ക്കൽ കൂട്ടിച്ചേർത്തു.

Tags:    
News Summary - Lucy Kalappurakkal Present Infront Of Mother General - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.