പിടിയിലായവർ

ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതികൾ 11 വര്‍ഷത്തിനു ശേഷം പിടിയിൽ

വെള്ളമുണ്ട: സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള വിരോധത്തില്‍ ദമ്പതികളെ തടഞ്ഞ് നിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പരിക്കേൽപിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ രണ്ടു പേരെ വെള്ളമുണ്ട പൊലീസ് പിടികൂടി.

പെരുമ്പാവൂര്‍ സ്വദേശികളായ ദമ്പതിമാരായ മണ്ണുപറമ്പിൽ വീട്ടിൽ നിഷാദ്(33), ജെസ്‌നി(32) എന്നിവരെയാണ് എറണാകുളത്തുനിന്ന് ഇന്‍സ്പക്ടര്‍ എസ്.എച്ച്.ഒ രജീഷ് തെരുവത്ത് പീടികയിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

സിവില്‍ പൊലീസ് ഓഫിസര്‍മാരായ അസ്ബീര്‍, നിസാര്‍, ഗീത എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. 2013 ഫെബ്രുവരിയിലാണ് സംഭവം. വേലുക്കരയില്‍വെച്ച് കാറില്‍ വന്ന പ്രതികള്‍ ഇവരെ തടഞ്ഞുവെച്ച് മര്‍ദിക്കുകയായിരുന്നു.

Tags:    
News Summary - Accused who went on bail and drowned remain in custody for 11 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.