സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിൽനിന്ന് പുള്ളിമാനെ വേട്ടയാടി വനത്തിൽവെച്ചുതന്നെ ഇറച്ചിയാക്കുന്നതിനിടെ രണ്ടു പേരെ വനംവകുപ്പ് പിടികൂടി. പഴുപ്പത്തൂർ കോളിമൂല കോളനിയിലെ ഹരി (20), അരിവയൽ നെല്ലിക്കണ്ടം കോളനിയിലെ കണ്ണൻ (19) എന്നിവരാണ് പിടിയിലായത്.
കുറിച്യാട് റേഞ്ചിൽ കട്ടയാട് വനമേഖലയിൽ വനംവകുപ്പ് നടത്തിയ പതിവ് പരിശോധനക്കിടെയാണ് കഴിഞ്ഞദിവസം രാവിലെ ഇരുവരും പിടിയിലായത്. കേബിൾ കെണിവെച്ചാണ് പുള്ളിമാനെ വേട്ടയാടിയത്. ഇവരിൽനിന്നു 20കിലോ മാനിറച്ചിയും കത്തികളും കണ്ടെടുത്തു.
കുറിച്യാട് റേഞ്ച് ഓഫിസർ എൻ. രൂപേഷിെൻറ നേതൃത്വത്തിൽ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ഇ. ബൈജുനാഥ്, എസ്.എഫ്.ഒ കെ.കെ. ബൈജു, ബി.എഫ്.ഒ കെ. അനീഷ് ശേഖർ, കെ.ആർ. മണികണ്ഠൻ, എം. ജുനൈദ്, ടി. ആദർശ്, വിവേക് പത്മനാഭൻ, രവീന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് വേട്ടസംഘത്തെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.