ശിവ പാർവണ

രണ്ടര വയസ്സുകാരി പുഴയിൽ വീണതായി സംശയം

സുൽത്താൻ ബത്തേരി: ബന്ധുവീട്ടിൽ വിരുന്നിനെത്തിയ രണ്ടര വയസ്സുകാരി പുഴയിൽ വീണതായി സംശയം. മീനങ്ങാടിക്കടുത്ത് പുഴങ്കുനി മലക്കാട് പുഴയിലാണ് കൽപറ്റ മാനിവയൽ തട്ടാരത്തൊടി ഷിജു-ധന്യ ദമ്പതികളുടെ മകൾ ശിവ പാർവണയെയാണ് കാണാതായത്.

ശനിയാഴ്ച രാവിലെ പത്തോടെയാണ് കുട്ടിയെ കാണാതാകുന്നത്. പുഴങ്കുനി ചെവായിൽ രഞ്ജിത്തിെൻറ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു കുട്ടിയുടെ കുടുംബം. അൽപനേരം വീട്ടുകാരുടെ ശ്രദ്ധ തെറ്റിയപ്പോൾ കുട്ടിയെ കാണാതാവുകയായിരുന്നു. വീടിനടുത്താണ് പുഴ. പുഴയോരത്തെ ചെളിയിൽ കുട്ടിയുടെ കാൽപ്പാടുകൾ കണ്ടെത്തി.

കുട്ടിയുടെ ദേഹത്ത് ആഭരണങ്ങൾ ഉണ്ടായിരുന്നതായി മേപ്പാടിയിലെ ബന്ധുക്കൾ പറഞ്ഞു. സ്ഥലത്ത് അപരിചിതരുടെ സാന്നിധ്യമുണ്ടായിരുന്നതായും ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. കൽപറ്റ, സുൽത്താൻ ബത്തേരി ഫയർഫോഴ്സും കൽപറ്റ തുർക്കി ജീവൻ രക്ഷാസമിതി പ്രവർത്തകരുമാണ് തിരച്ചിലിനായി എത്തിയത്. തിരച്ചിൽ ഞായറാഴ്ചയും തുടരും.




Tags:    
News Summary - girl suspected to have fallen into river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.