കൽപറ്റ: വാഹന വില്‍പന ഇടപാടുകാരനെ മർദിച്ച് കവർച്ച നടത്തിയ കേസിൽ മുഖ്യപ്രതി ഉൾപ്പെടെ രണ്ടുപേർ കൂടി പിടിയിൽ. മുഖ്യപ്രതി മേപ്പാടി പുത്തുമല തോട്ടപാളി വീട്ടില്‍ മെഹ്‌റൂഫ് (20), ഏഴാം പ്രതി കല്‍പറ്റ എമിലി ചേരുംതടത്തില്‍ സി.കെ. ആഷിക് (25) എന്നിവരാണ് അറസ്റ്റിലായത്.
ഇടപാടുകാരനെ തന്ത്രപൂര്‍വം വിളിച്ചുവരുത്തി ആക്രമിച്ച് ഗൂഗ്ള്‍ പേ വഴി 70000 രൂപയും വാച്ചും മൊബൈലും കവര്‍ന്ന കേസിലാണ് ഇരുവരും പിടിയിലായത്. കേസിൽ നാലുപേരെ നേരത്തെ കമ്പളക്കാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഒരാള്‍ കൂടി ഇനി പിടിയിലാകാനുണ്ട്. ആഗസ്റ്റ് 21ന് കുഞ്ഞോം സ്വദേശിയായ യുവാവിനെ, വില്‍ക്കാനുള്ള കാര്‍ കാണിച്ചുതരാമെന്നുപറഞ്ഞ് വരദൂര്‍ പാലത്തിന് സമീപത്തേക്ക് വിളിച്ചുവരുത്തി കത്തികാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.