കൽപറ്റ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴുവർഷം തടവ്. സുൽത്താൻ ബത്തേരി മൂലങ്കാവ് പള്ളിപ്പടി മാങ്കുന്നേൽ അമൽ മാത്യുവിനെ (26) കൽപറ്റ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള പ്രത്യേക കോടതി (പോക്സോ) ജഡ്ജി എം.വി. രാജകുമാരയാണ് ശിക്ഷിച്ചത്.
ഒരു ലക്ഷം രൂപ പിഴയും ചുമത്തി. പ്രതി പിഴ അടക്കുകയാണെങ്കിൽ പീഡനത്തിനിരയായ കുട്ടിക്ക് നൽകാനും വിക്ടിം കോമ്പൻസേഷൻ സ്കീം പ്രകാരം അർഹമായ നഷ്ടപരിഹാരം ജില്ല ലീഗൽ സർവിസ് അതോറിറ്റിയോട് നൽകാനും കോടതി ഉത്തരവിട്ടു. 2016ലാണ് കേസിന് ആസ്പദമായ സംഭവം.
ബത്തേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന, ഇപ്പോൾ വടകര സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പിയായ എം.ഡി. സുനിലാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ജി. സിന്ധു ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.