ഓൺലൈൻ എൻജിനീയറിങ് പരീക്ഷ; 70 ശതമാനം വിദ്യാർഥികൾ വിജയിച്ചില്ല

ഗൂഡല്ലൂർ: അണ്ണാ യൂനിവേഴ്സിറ്റിക്ക് കീഴിലെ എൻജിനീയറിങ് കോളജുകളിലെ വിദ്യാർഥികൾ ഓൺലൈൻ വഴി പരീക്ഷ എഴുതിയതിൽ 70 ശതമാനം പേരും വിജയിച്ചിെല്ലന്ന് രക്ഷിതാക്കളിൽ നിന്ന് പരാതിയുയർന്നു. ഓൺലൈൻ വഴിയുള്ള പരീക്ഷ സംവിധാനം റദ്ദാക്കണമെന്നാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നത്. 2020 ഡിസംബറിൽ നടക്കേണ്ട പരീക്ഷകളാണ് 2021 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടന്നത്. ഏപ്രിൽ 13ന് പരീക്ഷാ ഫലം വന്നു. കോവിഡ് ലോക്ഡൗണിനുശേഷം കോളജുകളിലും മറ്റും നേരിട്ടുള്ള പഠനരീതി ഒഴിവാക്കി ഓൺലൈൻ വഴിയാണ് ക്ലാസുകളും പരീക്ഷകളും നടത്തുന്നത്. അതേസമയം അണ്ണാ യൂനിവേഴ്സിറ്റി ഓൺലൈൻ പരീക്ഷക്ക് ഏർപ്പെടുത്തിയ സോഫ്റ്റ്‌വെയറിൽ പലവിധ പ്രതിബന്ധങ്ങളും വിദ്യാർഥികൾക്ക് നേരിടേണ്ടി വന്നതായി പറയുന്നു. അനങ്ങിയാലോ വെബിലേക്ക് ഉള്ള നോട്ടം തെറ്റിയാലോ വിരലൊന്നു മാറിയാൽ കോപ്പിയടിച്ചെന്ന രീതിയിൽ രേഖപ്പെടുത്തുന്നതാണ് പരാതി. ഹയർ സെക്കൻഡറിയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികൾപോലും എൻജിനീയറിങ്ങി‍ൻെറ ഓൺലൈൻ പരീക്ഷകളിൽ വിജയിക്കാൻ കഴിഞ്ഞിെല്ലന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭൂരിഭാഗം വിദ്യാർഥികളും മൊബൈൽ ഫോണാണ് ഓൺലൈൻ പരീക്ഷക്ക് പ്രയോജനപ്പെടുത്തിയത്. കമ്പ്യൂട്ടറിലും ലാപ്ടോപ് വഴി എഴുതിയവർ വിരളമാണെന്നും അതുകൊണ്ട് തന്നെ സാങ്കേതിക പ്രശ്നങ്ങൾ പലതും നേരിട്ടതായി വിദ്യാർഥികൾ അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.