പ്രതീകാത്മക ചിത്രം
മാനന്തവാടി: സഹപാഠിയെ മർദിച്ച സംഭവത്തിൽ വാളാട് ഹയർ സെക്കൻഡറി വിഭാഗത്തിലെ അഞ്ച് വിദ്യാർഥികളെ പൊതു പരീക്ഷയിൽനിന്ന് മാറ്റിനിർത്തും. തിങ്കളാഴ്ച വാളാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പി.ടി.എ യോഗത്തിലാണ് തീരുമാനം. സ്കൂളിൽ ജാഗ്രത സമിതി ശക്തപ്പെടുത്താനും തീരുമാനിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസി. എം.ജി ബിജുവിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ജനുവരി 29നാണ് സംഭവം. സഹപാഠിയെ ശൗചാലയത്തിലേക്ക് വിളിച്ചുവരുത്തി അഞ്ചുപേർ ചേർന്ന് മർദിക്കുകയും ഒരാൾ നൃത്തം ചെയ്യുകയും മറ്റൊരു വിദ്യാർഥി ഇത് പകർത്തുകയുമായിരുന്നു. സംഭവം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. ഇതോടെ ഒരു വിദ്യാർഥി പരാതി നൽകിയതിനെ തുടർന്നാണ് തലപ്പുഴ പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.