പീഡന കേസിൽ യുവാവിന് 45 വർഷം കഠിനതടവ്

ഗൂഡല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 45 വർഷം കഠിനതടവും 8000 രൂപ പിഴയും വിധിച്ചു. ഊട്ടി മഹിള കോടതിയാണ് ശിക്ഷ വിധിച്ചത്. ഊട്ടിക്ക് സമീപമുള്ള സ്വകാര്യ എസ്റ്റേറ്റിലെ ഝാർഖണ്ഡ് തൊഴിലാളി വിജയ് ഓറവിനെയാണ് കോടതി ശിക്ഷിച്ചത്. 2017 ലാണ് കേസിനാസ്പദ സംഭവം. പെൺകുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസിന് പെൺകുട്ടി നൽകിയ പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.