കരിഞ്ഞകുന്നിൽ കൽപറ്റ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പി.കെ. അനിൽ കുമാർ വോട്ടഭ്യർഥിക്കുന്നു

പ്രചാരണം അവസാന ലാപ്പിലേക്ക്

കൽപറ്റ: നിയമസഭ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് മൂന്നു ദിവസം മാത്രം ശേഷിക്കെ പ്രചാരണം അവസാന ലാപ്പിലേക്ക്. വോട്ടുറപ്പിക്കുന്നതിന് സ്ഥാനാർഥികൾ കനത്ത ചൂടിലും രാവും പകലും വോട്ടർമാരെ കാണുന്ന തിരക്കിലാണ്. ഉരുൾ ദുരന്തവുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങൾ ശക്തമായിരിക്കെ പാർട്ടികളെല്ലാം ഈ വിഷയങ്ങളിലൂന്നിയാണ് പ്രചാരണം കൊഴുപ്പിക്കുന്നത്.

എം.എസ്‌. വിശ്വനാഥൻ

ആദ്യം തുടങ്ങിയ പ്രചാരണ പരിപാടികളിലെ വീര്യം കുറക്കാതെ അവസാന ലാപ്പിലും തുടർന്ന് എൽ.ഡി.എഫ്‌ ബത്തേരി മണ്ഡലം സ്ഥാനാർഥി എം.എസ്‌. വിശ്വനാഥൻ. സി.പി.എം ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ എത്തിയതോടെ ഗ്രാമീണ മേഖലകളിലുൾപ്പെടെ ശക്തമായ പ്രചാരണം സംഘടിപ്പിക്കാൻ എൽ.ഡി.എഫിനായി. മണ്ഡലത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളിൽ പോലും ക്രിയാത്മകമായി ഇടപെടാതെ 15 വർഷക്കാലം പാഴായ സാഹചര്യം ജനങ്ങളിൽ കടുത്ത നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് എൽ.ഡി.എഫ് പറയുന്നത്. സർക്കാർ കോളജ് പോലുമില്ലാത്ത മണ്ഡലമാണ്‌ ബത്തേരി. വന്യജീവി പ്രശ്നങ്ങളിലോ കാർഷിക പ്രശ്നങ്ങളിലോ ഭാവനാപൂർണമായ ഒരു പദ്ധതിയും നടപ്പാക്കാൻ എം.എൽ.എക്ക്‌ സാധിച്ചിട്ടില്ല. എൽ.ഡി.എഫ്‌ മുന്നോട്ട്‌ വെക്കുന്ന വികസന രാഷ്ട്രീയം മണ്ഡലമൊന്നാകെ ഏറ്റെടുത്തുകഴിഞ്ഞതിന്റെ പ്രതിഫലനമാണ്‌ സ്ഥാനാർഥിക്ക്‌ കിട്ടുന്ന ജനപിന്തുണ. ഇതെല്ലാം വലിയ ഭൂരിപക്ഷം എൽ.ഡി.എഫിന്‌ നൽകും.

എൽ.ഡി.എഫ്‌ പ്രകടന പത്രിക

സുൽത്താൻ ബത്തേരി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എം.എസ്‌. വിശ്വനാഥന്റെ പ്രകടന പത്രിക എൽ.ഡി.എഫ്‌ പുറത്തിറക്കി. ഗോത്ര സാംസ്കാരിക പൈതൃക കേന്ദ്രം, നൂതന കോഴ്സുകളുമായി സർക്കാർ കോളജ്‌, കാർഷിക മേഖലക്ക്‌ സംസ്കരണ ഫാക്ടറികൾ, വിലത്തകർച്ചയിൽനിന്ന് കർഷകരെ സംരക്ഷിക്കാനുള്ള പദ്ധതികൾ, ബത്തേരിയുടെ സംസ്കാരിക ഗ്രാമീണ ടൂറിസത്തിനായി പ്രത്യേക ഇടനാഴി സൃഷ്ടിക്കുക, നൈപുണ്യ വികസനത്തിനായി സ്ഥാപനങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കും വയോധികർക്കും ഭിന്നശേഷിക്കാർക്കുമായുള്ള സൗഹൃദ ഇടങ്ങളും പദ്ധതികളും തുടങ്ങിയവ പ്രകടന പത്രിക മുന്നോട്ടുവെക്കുന്നു. സി.പി.എം ജില്ല സെക്രട്ടറി കെ. റഫീഖ്‌ പത്രിക പ്രകാശനം ചെയ്തു. തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയർമാൻ കെ.ജെ. ദേവസ്യ, ജനറൽ കൺവീനർ പി.ആർ. ജയപ്രകാശ്‌, ടി.ജെ. ചാക്കോച്ചൻ, ബീന വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

യുദ്ധത്തിനും ലഹരിക്കുമെതിരെ വാക്ക് വിത്ത് ടി.എസ്

കല്‍പറ്റ: യുദ്ധത്തിനും ലഹരിക്കുമെതിരായ സന്ദേശയമുയര്‍ത്തി കല്‍പറ്റ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ടി. സിദ്ദിഖ് നയിച്ച വാക്ക് വിത്ത് ടി.എസ് പരിപാടിയില്‍ നൂറുകണക്കിനാളുകള്‍ അണിനിരന്നു. യു.ഡി.വൈ.എഫിന്റെയും യു.ഡി.എസ്.എഫിന്റെയും നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കനറാ ബാങ്കിന് സമീപമുള്ള യു.ഡി.എഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിന് മുന്നില്‍നിന്ന് ആരംഭിച്ച മോണിങ് വാക്ക് പുതിയ സ്റ്റാൻഡില്‍ അവസാനിച്ചു. ടി. സിദ്ദീഖ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. ശിഹാബ് മേപ്പാടി അധ്യക്ഷതവഹിച്ചു. യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ സലീം മേമന, കണ്‍വീനര്‍ പി.പി. ആലി, സി. ജയപ്രസാദ്, യഹ്യഖാൻ തലക്കൽ, പി.കെ. അബ്ദുറഹിമാൻ, അമൽ ജോയ്, എം.പി. നവാസ്, ഹർഷൽ കോന്നാടൻ, അരുൺ ദേവ്, സി. ശിഹാബ്, മുഫീദ തസ്‌നി തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - The campaign is coming to an end

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.