വൈദ്യുതിവേലി തകർത്ത് കാട്ടാനകൾ കൃഷി നശിപ്പിച്ചുമാനന്തവാടി: വൈദ്യുതിവേലി തകർത്തെത്തിയ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം വാകേരി വെങ്കിടേഷ് മാസ്റ്ററുടെ കൃഷിയാണ് വ്യാപകമായി നശിപ്പിച്ചത്. വൈദ്യുതിവേലിയിൽ മരം മറിച്ചിട്ട് തകർത്താണ് ആനകൾ തോട്ടത്തിൽ കടന്നത്. തെങ്ങ്, വാഴ, കാപ്പി ഉൾപ്പെടെയുള്ള വിളകളെല്ലാം നശിപ്പിച്ചു. രണ്ടു മാസം മുമ്പും കൃഷി നശിപ്പിച്ചിരുന്നു. വീടിനോട് ചേർന്നാണ് ആനയുടെ വിളയാട്ടം. ശബ്ദംകേട്ട് ഭയന്ന് കുടുംബം വീട്ടിൽ തന്നെ കഴിഞ്ഞു. ലൈറ്റ് പ്രകാശിപ്പിച്ചാൽ ആക്രമിക്കാൻ വരുന്ന അനുഭവം മുമ്പ് ഉണ്ടായതിനാൽ വെളിച്ചം ഇടാറില്ലന്ന് നാട്ടുകാർ പറഞ്ഞു. സൻെറ് പാട്രിക്ക് സ്കൂളിൽനിന്ന് പിരിഞ്ഞതിനുശേഷം കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന വെങ്കിടേഷ് മാസ്റ്ററുടെ തോട്ടത്തിൽ ഇനി കാര്യമായി ഒന്നും ബാക്കി ഇല്ല. ബാക്കിയുള്ള നെൽകൃഷി എങ്ങനെ സംരക്ഷിക്കുമെന്ന ആശങ്കയിലാണ് കുടുംബം. വെങ്കിടേഷിൻെറ പിതാവിന് മുമ്പ് ആന ആക്രമണത്തിൽ പരിക്കേറ്റിരുന്നു. വനപാലകരോട് പരാതിപ്പെട്ടപ്പോൾ തങ്ങൾ നിസ്സഹായരാണ് എന്ന മറുപടിയാണ് ലഭിച്ചതത്രെ. ചേലൂർ രണ്ടാം ഗേറ്റിൽ കഴിഞ്ഞ ആഴ്ചയാണ് രാവിലെ എട്ടിന് നബൂനം കണ്ടിയിൽ പുഷ്പൻെറ വീട് ആക്രമിക്കാൻ ആന പാഞ്ഞടുത്തത്. ഇതേ ആനയാണ് വ്യാപക നാശം വിതക്കുന്നത്. തിരുനെല്ലി പഞ്ചായത്തിൽ വ്യാപകമായ കാട്ടാനശല്യത്തിനെതിരെ അടിയന്തരനടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.