ശ്മശാനത്തിൻെറ ശോച്യാവസ്ഥ പരിഹരിക്കണംമാനന്തവാടി: ഭൂരഹിതരും നിർധനരുമായ അനേകംപേർക്ക് ആവശ്യമായിവരുന്ന മാനന്തവാടി ചൂട്ടക്കടവിലെ പൊതുശ്മശാനത്തിൻെറ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടികളുണ്ടാവണമെന്ന് മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നഗരസഭ സിരാകേന്ദ്രത്തിൽനിന്ന് വിളിപ്പാടകലെയുള്ള പൊതുശ്മശാനം കാടുപിടിച്ച് ശോചനീയാവസ്ഥയിലാണ്. ഇത് മൃതശരീരങ്ങളോട് കാണിക്കുന്ന അനാദരവും അവഗണനയുമാണ്. കാടുവെട്ടിത്തെളിച്ച് ആധുനികരീതിയിലുള്ള വൈദ്യുതിശ്മാശനമോ ഗ്യാസ് ക്രീമിയേഷൻ ശ്മശാനമോ നിർമിക്കുന്നതിന് വേണ്ട നടപടി മുനിസിപ്പാലിറ്റി അധികൃതർ കൈക്കൊള്ളണമെന്ന് ഭാരവാഹികൾ പറഞ്ഞു. പി.ജെ. ജോൺ മാസ്റ്റർ, ജോൺസൻ ജോർജ്, പ്രഫ. എം.കെ. സെൽവരാജ്, വി.എസ്. ലളിത എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.