ഗൂഡല്ലൂർ: 24 മണിക്കൂറിനിടയിൽ രണ്ടുപേരെ കൊലപ്പെടുത്തിയ കൊലയാളി ആനയെ കണ്ടെത്തി നിരീക്ഷിക്കാനുള്ള വനപാലകരുടെ ശ്രമം ഊർജിതമാക്കി. തെപ്പക്കാടിലെ താപ്പാനകളുടെ സഹായത്തോടെയാണ് തിരച്ചിൽ. ആനയെ പിടികൂടി ദൂരെ എവിടെയെങ്കിലും വിടണമെന്ന ആവശ്യം ശക്തമായതോടെയാണ് വനപാലകസംഘം തിരച്ചിൽ ശക്തമാക്കിയത്. ഓവാലി, ഭാരം, എല്ലമല, ആറാട്ടുപാറ എന്നിവിടങ്ങളിലാണ് രണ്ടുപേരെ ഒറ്റയാൻ കൊന്നത്. ഭാരം, ന്യൂഹോപ്പ്, ഗ്ലൻവൻസ്, ആറോട്ടുപാറ, ഗാന്ധിനഗർ, സീഫുറം, എല്ലമല ഉൾപ്പെടെയുള്ള പരിസരപ്രദേശങ്ങളിലാണ് വനപാലകരുടെ നിരീക്ഷണം നടക്കുന്നത്. GDR RANGER:ഓവാലി ഭാഗത്ത് രണ്ടുപേരെ കൊലപ്പെടുത്തിയ ഒറ്റയാനെ തിരയാനുള്ള സംഘത്തിന് റേഞ്ചർ ഗണേശൻ നിർദേശം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.