വലിയതുറ: ശംഖുംമുഖം ബീച്ചില്‍ രാത്രികാല പട്രോളിങിനിടെ വലിയതുറ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയെ മര്‍ദിച്ച സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വളളക്കടവ് ബംഗ്ലാദേശ് കോളനി സ്വദേശി രമേഷ് എന്നു വിളിക്കുന്ന മനു (30) , വലിയതുറ ലിസി റോഡിനു സമീപം താമസിക്കുന്ന ജഗന് (25) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രി 11.00 മണിയോടെ ഇരുവരും ശംഖുംമുഖം ബീച്ചില്‍ മദ്യപിച്ച് പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്നതായി പരാതി ലഭിച്ചു. വലിയതുറ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ ബിജു സ്ഥലത്തെത്തി ഇവരെ ബീച്ചില്‍ നിന്നും പറഞ്ഞയക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും ചേര്‍ന്ന് ബിജുവിനെ മര്‍ദിക്കുകയായിരുന്നു.
മര്‍ദനത്തില്‍ ബിജുവിന്റെ മൂക്ക് പൊട്ടി രക്തം വാര്‍ന്നു. ബീച്ചിലുണ്ടായിരുന്നവര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സ്റ്റേഷനില്‍ നിന്നും കൂടുതല്‍ പൊലീസുകാരെത്തി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.