ആനയറയിൽ സ്വീവേജ് ലൈനിനായി കൊണ്ടുവന്ന പൈപ്പുകൾ തുരങ്കത്തിൽ സ്ഥാപിക്കാനാകാത്തതിനെ തുടർന്ന് രാത്രിയിൽ

മുറിച്ചുമാറ്റുന്നു

കോടതി അനുവദിച്ച സമയം തീർന്നു; ആനയറയിലെ പൈപ്പുകൾ മുറിച്ചുമാറ്റുന്നു

തിരുവനന്തപുരം: ഹൈകോടതി അനുവദിച്ച സമയം തീർന്നു; ആനയറയിൽ ഡ്രെയിനേജ് പൈപ്പ് പണി പൂർത്തിയായില്ല. ഭൂമിക്കടിയിൽ പൈപ്പുകൾ സ്ഥാപിക്കാനുള്ള കൂറ്റൻ യന്ത്രം പണിമുടക്കിയത് ഇനിയും നന്നാക്കാനായില്ല. ബുധനാഴ്ച റോഡ് മുഴുവനായും തുറന്നുകൊടുക്കാനാകില്ലെന്ന് ഉറപ്പായി. ലോർഡ്സ് ഹോസ്പിറ്റൽ ഹൈകോടതിയിൽനിന്ന് നേടിയെടുത്ത ഉത്തരവ് പ്രകാരം ബുധനാഴ്ച റോഡിൽ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കുംവിധം പെപ്പുകൾ ഭൂമിക്കടിയിൽ സ്ഥാപിക്കേണ്ടതായിരുന്നു.

എന്നാൽ, ഭൂമിക്കടിയിലേക്ക് വലിച്ചുകൊണ്ടുപോകേണ്ട യന്ത്രം പണിമുടക്കിയതിനാൽ ഈ പ്രവൃത്തി തടസപ്പെട്ടു. കോടതിയിൽ ഉത്തരം കൊടുക്കേണ്ടതിനാൽ ചൊവ്വാഴ്ച രാത്രി തന്നെ പൈപ്പുകൾ മുറിച്ചുമാറ്റി ദേശീയപാതയുടെ അരികിലേക്ക് മാറ്റിയിടാനാണ് തീരുമാനം. മൂന്നുമാസത്തിനകം പണി പൂർത്തിയാക്കാമെന്നാണ് ജല അതോറിറ്റി ഇപ്പോൾ പറയുന്നത്. എന്നാൽ, വീട്ടുകാരുടെ അമർഷം കണക്കിലെടുത്ത് സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കാനാണ് നിലവിലെ പരിശ്രമം. കോടതിയിൽ സാവകാശം ചോദിക്കാനാണ് നീക്കം. ഹരജി വ്യാഴാഴ്ച ഹൈകോടതി വീണ്ടും പരിഗണിക്കും.

Tags:    
News Summary - The time granted by the court has expired-pipe cutting started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.