തെരുവുനായുടെ അക്രമണത്തില്‍ പരിക്കേറ്റ റംസീനയും മകന് സിദാനും
തെരുവുനായ് ആക്രമണത്തില്‍ മാതാവിനും അഞ്ച് വയസ്സുകാരനും പരിക്ക്
കല്ലറ: തെരുവുനായ്ടെ അക്രമണത്തില്‍ മാതാവിനും അഞ്ച് വയസ്സുകാരന് മകനും പരിക്കേറ്റു. കല്ലറ പാറമുകള്‍ തടത്തരികത്ത് പുത്തന്‍ വീട്ടില്‍ റംസീന (31), മകന് മുഹമ്മദ് സിദാന് എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു സംഭവം.
പിതാവ് വരുന്നതായി തോന്നി കുട്ടി വീടിന് പുറത്തേക്കിറങ്ങിയ സമയത്ത് പുരയിടത്തിലൂടെ വന്ന നായ കടിച്ചു. നിലവിളി കേട്ട് വീടിന് പുറത്തേക്ക് ഓടിയെത്തി മകനെ രക്ഷിക്കുന്നതിനിടെ റംസീനക്കും കടിയേറ്റു. റംസീനയുടെ വലത് കൈയിലും സിദാന്റെ ഇടത് കൈയിലും ആഴത്തില്‍ മുറിവുണ്ട്. അക്രമണത്തില്‍ താഴെവീണ സിദാന്റെ കൈക്ക് പൊട്ടലുമുണ്ടായി.
അടുത്ത വീട്ടിലുള്ളവര്‍ ഓടിയെത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. ഇരുവരും കല്ലറ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ശുശ്രൂഷക്ക് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.