കിളിമാനൂർ: നാട്ടുവൈദ്യനെ വീട്ടിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടംഗ സംഘത്തെ പള്ളിക്കൽ െപാലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ മൂതല മൂലഭാഗം പാറവിള പുത്തൻവീട്ടിൽ നിസാം (42), തേവരുവിള വീട്ടിൽ മനീഷ് (38) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് 1.30നായിരുന്നു കേസിനാസ്പദമായ സംഭവം.
സംഭവത്തെക്കുറിച്ച് െപാലീസ് പറയുന്നതിങ്ങനെ; നെടുമങ്ങാട് സ്വദേശി മൂതല വഞ്ചിമുക്ക് കുറ്റിമൂട്ടിൽ വാടകക്ക് താമസിക്കുന്ന നാട്ടുവൈദ്യൻ നാസറുദ്ദീന്‍റെ (57) വീട്ടിൽ ചികിത്സക്കെത്തിയ പെൺകുട്ടിയുടെ ഫോൺനമ്പർ നൽകാത്തതിലുള്ള വിരോധം മൂലം പ്രതികൾ വീട്ടിൽ അതിക്രമിച്ചുകയറി 11,000 രൂപ വിലയുള്ള മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയശേഷം അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും മർദിക്കുകയും കത്തിയെടുത്ത് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.
വൈദ്യർ പള്ളിക്കൽ െപാലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത െപാലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. പള്ളിക്കൽ സ്റ്റേഷൻ ഓഫിസർ പി. ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ എസ്.ഐ എം.സാഹിൽ, എസ്.ഐ ബാബു, എ.എസ്.ഐ സജിത്ത്, സി.പി.ഒ സുജിത്, അജീസ്, ബിജുമോൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.