ആര്യനാട്: നിരവധി കവർച്ചകൾ നടത്തിയ സംഘത്തിലെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് പത്താംകല്ലിൽനിന്ന് കഴക്കൂട്ടം പുല്ലാട്ടുകരിക്ഷേത്രത്തിനു സമീപം സോമസൂര്യ വീട്ടിൽ വാടകക്ക് താമസിക്കുന്ന അച്ചു എന്ന അനന്തൻ (20), പുതിയ കാരയ്ക്കാമണ്ഡപം ശിവൻ കോവിലിനു സമീപം എസ്.എൻ കോംപ്ലക്സിൽ വാടകക്ക് താമസിക്കുന്ന അജു എന്ന ഷിഫാൻ (19), കൊല്ലം ചിതറ വളവുപച്ച സൂര്യകുളം തടത്തരികത്തുവീട്ടിൽ ഷാൻ എന്ന മുഹമ്മദ് ഷാൻ (20) എന്നിവരെയാണ് പിടികൂടിയത്.
ഇവരെ കോടതിയില്‍ ഹാജരാക്കി. ഇതിനിടയിൽ പിടിയിലായ പള്ളിപ്പുറം സ്വദേശി ഷെമീർ (21) കസ്റ്റഡിയില്‍നിന്ന് ചാടപ്പോയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ 15ൽപരം കാർ മോഷണക്കേസുകളിലും 13ൽപരം മോട്ടോർ സൈക്കിൾ മോഷണക്കേസുകളിലും അഞ്ചിലധികം സ്കൂട്ടർമോഷണക്കേസുകളിലും പ്രതികളാണ്. സ്ത്രീകളുടെ മാല പിടിച്ചുപറി േകസുകളിലും മൊബൈൽ ഫോൺഫോൺ, സ്റ്റേഷനറി കടകൾ എന്നിടങ്ങളിലെ കവർച്ചകളിലും പ്രതികളാണ്. വെള്ളനാട് കുളക്കോടുനിന്ന് പുലർച്ച യോഗാ ക്ലാസിന് പോയ സ്ത്രീയെ െവട്ടുകത്തി കാട്ടി മൊബൈൽ ഫോൺ കവർന്ന കേസും ആര്യനാട് ഇറവൂരിന് സമീപത്ത് റോഡരികിൽ കിടന്ന മാരുതി കാർ മോഷ്ടിച്ച് കടത്തിയ കേസിലും അന്വേഷണം നടക്കുന്നതിനിടയിലാണ് സംഘം പിടിയിലായത്.
അനന്തെൻറ സംഘത്തിൽപെട്ട റിഷാദ് റംഷാദ്, ബിപിൻ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്. മോഷ്ടിച്ച വാഹനങ്ങളിൽ കറങ്ങി വീണ്ടും സുഖജീവിതം നയിക്കുകയായിരുന്നു. വീടുകളുമായി അടുത്ത ബന്ധമില്ലാത്ത പ്രതികൾ മോഷ്ടിക്കുന്ന വാഹനങ്ങളിലും ലോഡ്ജുകളിലും ആൾപ്പാർപ്പില്ലാത്ത വീടുകൾ കുത്തിത്തുറന്ന് അവിടെയുമാണ് കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറയുന്നു.
കവർച്ച പതിവായതോടെ റൂറൽ ജില്ല പൊലീസ് മേധാവി പി.കെ. മധു രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കാട്ടാക്കട ഡിവൈ.എസ്.പി ഷാജി, ആര്യനാട് ഇൻസ്പെക്ടർ മഹേഷ് കുമാർ, സബ് ഇൻസ്പെക്ടർമാരായ ബി. രമേശൻ, ബൈജു, സീനിയർ സി.പി.ഒമാരായ ഷിജു, സജിത്ത്, പ്രമിത, സി.പി.ഒമാരായ പ്രമോദ്, രാജേഷ്, ഷിബു, ഷാഡോ ടീം അംഗങ്ങളായ സുനിലാൽ, സജു, സീനിയർ സി.പി.ഒമാരായ നിപിൻ, സതികുമാർ, സുധീർ, വിജീഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.