ഗാന്ധിജിയുടെ ചിത്രത്തിന് സമീപം ചിത്തിരതിരുനാളിന്റെ ചിത്രം സ്ഥാപിച്ചപ്പോൾ
തിരുവനന്തപുരം: കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കോർപറേഷനിൽ നിന്ന് നീക്കം ചെയ്ത ചിത്തിര തിരുനാൾ മഹാരാജാവിന്റെ ചിത്രം പുനഃസ്ഥാപിച്ച് ബി.ജെ.പി. ആര്യാ രാജേന്ദ്രൻ മേയറായിരുന്ന കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതിയാണ് കോർപറേഷൻ കൗൺസിൽ ഹാളിൽനിന്ന് തിരുവിതാംകൂറിന്റെ ഒടുവിലത്തെ ഭരണാധികാരിയായ ചിത്തിര തിരുനാൾ ബാലരാമവർമയുടെ ചിത്രം നീക്കം ചെയ്തത്.
ചിത്രം ബി.ജെ.പി തിരികെ വെച്ചതിൽ എതിർപ്പുമായി എൽ.ഡി.എഫ് രംഗത്തെത്തി. ചിത്രം മുമ്പ് അവിടെ ഉണ്ടായിരുന്നതാണെന്നും ഇടക്കാലത്ത് ഒഴിവാക്കപ്പെട്ട ചിത്രം തിരികെ വെക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും മേയർ വി.വി രാജേഷ് പറഞ്ഞു. മുമ്പ് ചിത്രം മാറ്റിയപ്പോൾ ബി.ജെ.പി ഉയർത്തിയ പ്രതിഷേധം എൽ.ഡി.എഫ് ഭരണസമിതി മുഖവിലക്കെടുത്തിരുന്നില്ല. കഴിഞ്ഞ ഭരണസമിതിയുടെ അവസാന കൗൺസിൽ നടത്തുന്നതിന് തൊട്ടു മുമ്പാണ് ചിത്തിര തിരുനാളിന്റെ ഫോട്ടോ മാറ്റിയത്. ആ സ്ഥാനത്ത് മഹാത്മാ ഗാന്ധിയുടെ ചിത്രം സ്ഥാപിക്കുകയും ചെയ്തു. 1940 ൽ കോർപറേഷൻ രൂപീകരിച്ചപ്പോൾ കൗൺസിൽ ഹാളിൽ മേയറുടെ ഡയസിനു പുറകിൽ സ്ഥാപിച്ചിരുന്നതാണ് ചിത്തിര തിരുനാളിന്റെ ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.