നാഗർകോവിൽ: ജില്ലയിൽ ആരൽവായ്മൊഴി, വടശ്ശേരി, നാഗർകോവിൽ എന്നിവിടങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ 1.780 കിലോ കഞ്ചാവുമായി ആറുപേരെ അറസ്റ്റ് ചെയ്തു. വടശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് 1.50 കിലോ കഞ്ചാവ് പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് റാണിത്തോട്ടം സ്വദേശിയായ സുബിൻ (30), ഈശാന്തിമംഗലം സ്വദേശിയായ രമേഷ് കുമാർ, സാമിയാർ മഠം സ്വദേശി മുഹമ്മദ് ഫിറോസ് ഖാൻ (29), തൂത്തുക്കുടി സ്വദേശി തങ്കക്കനി (32) എന്നിവരെ അറസ്റ്റ് ചെയ്തു. ആരൽവായ്മൊഴി പൊലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് വിറ്റ ബിഹാർ സ്വദേശി രാജാ ഹുസൈൻ ആലത്തിന്റെ (24) പക്കൽനിന്ന് 100 ഗ്രാം പിടിച്ചെടുത്തു. നാഗർകോവിലിൽ കഞ്ചാവ് വിറ്റ സജിത് ആലമിന്റെ (23) പക്കൽനിന്ന് 180 ഗ്രാം പിടിച്ചെടുത്തു. ആറുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലഹരിവിൽപനക്കെതിരെ നടപടി കൂടുതൽ ശക്തമാക്കുമെന്ന് ജില്ല പൊലീസ് സൂപ്രണ്ട് ഡോ. ആർ. സ്റ്റാലിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.