വെഞ്ഞാറമൂട്: അർബുദ ബാധക്കെതിരെയുള്ള അതിജീവനപ്പോരാട്ടത്തില്‍ ഒരു പടികൂടി മുന്നേറി അവനി . എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയുള്ള ആരെയും അതിശയിപ്പിക്കുന്ന വിജയം.
വെഞ്ഞാറമൂട് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ വിദ്യാര്‍ഥിയും ആലുന്തറ കിളിക്കൂട്ടില്‍ സന്തോഷിെൻറയും സതിജയുടെയും മകളായ എസ്.എസ് അവനി ഇത് രണ്ടാം തവണയാണ് അർബുദത്തിനെതിരെ തെൻറ ഇച്ഛാശക്തി കൊണ്ട് അഭിമാനാര്‍ഹമായ വിജയ നേട്ടം കൊയ്യുന്നത്.
2020ല്‍ ആയിരുന്നു ആദ്യത്തേത്. കീമോ തെറപ്പിക്കിടയില്‍നിന്ന് കലോത്സവ വേദിയിലെത്തി മത്സരിച്ച ആറിനങ്ങളില്‍ എ ഗ്രേഡ് നേടിയതായിരുന്നു അര്‍ബുദത്തിനെതിരെയുള്ള ആദ്യ വെല്ലുവിളി. ഇൗ വിജയത്തോടെ അവനി കേരളം മുഴുവന്‍ അറിയപ്പെടുന്ന കലാകാരിയായി. ഈ കുട്ടിക്കുവേണ്ടി കേരളം മുഴുവന്‍ പ്രാര്‍ഥിച്ചു. വാര്‍ത്തകളില്‍ ഇടം നേടി. തുടര്‍ന്ന്, കൊറോണാ കാരണം കലോത്സവം മുടങ്ങുകയും പങ്കെടുക്കാനാകാതെ വരികയും ചെയ്തെങ്കിലും എസ്.എസ്.എല്‍.സിക്ക് മിന്നും വിജയം കൊയ്ത് അവനി തെൻറ ഇച്ഛാക്തി ഒരിക്കല്‍ കൂടി പ്രകടമാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.