തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരനായ പ്രതിയെ പൊലീസ് പിടികൂടിയതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു. വിഴിഞ്ഞം നെല്ലിമൂട്ടുവിളയിൽ ജോയി (35) യെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്
ബുധനാഴ്ച രാത്രി 8.30 നാണ് സംഭവം. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന നെല്ലിമൂട്ടുവിള ജോയ് ഹൗസിൽ ജോൺ പോളിനെ തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന അനുജൻ ജോയി ഉരുളൻ തടികൊണ്ട് തലയ്ക്കടിച്ച് മാരകമായി പരിക്കേൽപിക്കുകയും വീട്ടിലെ ഇലക്ട്രിക് മോട്ടോർ സ്വിച്ച് ബോർഡും മറ്റും അടിച്ചു തകർക്കുകയുമായിരുന്നു. കുടുംബ വഴക്കിനെ തുടർന്നുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.
സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി, എസ്.ഐ മാരായ സമ്പത്ത്, വിനോദ്, അജിത്, സതികുമാർ, സി.പി.ഒ മാരായ കൃഷ്ണകുമാർ, അജികുമാർ, സജൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.