എസ്.െഎയെ ആക്രമിച്ച കേസിലെ പ്രതി കഞ്ചാവുമായി പിടിയിൽ


നെയ്യാറ്റിൻകര: എക്സൈസ് ഇൻസ്പെക്ടർ സച്ചിെൻറ നേതൃത്വത്തിൽ ബാലരാമപുരം ഭാഗത്ത് നടത്തിയ പരിശോധനയിൽ 1.700 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. പൊലീസ് സബ് ഇൻസ്പെക്ടറെ ആക്രമിച്ച കേസിലെ പ്രതിയായ കാർഷിക കോളജ് കീഴൂർ രാധാസ് വീട്ടിൽ ഗണപതി എന്ന ആനന്ദ് (22) ആണ് പിടിയിലായത്.

അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ പ്രതി എക്സൈസ് സംഘത്തെ ആക്രമിക്കുകയും സിവിൽ എക്സൈസ് ഓഫിസർ പ്രസന്നന് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ബലപ്രയോഗത്തിലൂടെയാണ് പിടികൂടിയത്.

തമിഴ്നാട്ടിൽനിന്ന് മൊത്ത വിലക്ക് എത്തിക്കുന്ന കഞ്ചാവ് വാട്സ്ആപ് വഴിയാണ് പ്രതി യുവാൾക്ക് വിറ്റിരുന്നത്. എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ, പ്രിവൻറിവ് ഓഫിസർമാരായ ഷാജു, പത്മകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ നുജു, ഹർഷകുമാർ, അനീഷ്, പ്രസന്നൻ, അരുൺ, ഡ്രൈവർ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ ആക്രമിച്ച പ്രതി അറസ്റ്റിൽ

വിഴിഞ്ഞം: പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ച് യൂനിഫോം വലിച്ചുകീറിയ പ്രതിയെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.വിഴിഞ്ഞം പള്ളിത്തുറ പുരയിടത്തിൽ സെൽവരാജ് (47) ആണ് പിടിയിലായത്. മരുമകൻ മദ്യപിച്ച് വീട്ടിൽ വന്ന് പ്രശ്നമുണ്ടാക്കുന്നതായി വീട്ടമ്മ നൽകിയ പരാതി അന്വേഷിക്കാനെത്തിയ അഡീഷനൽ എസ്.ഐക്കും പൊലീസുകാരനും ഡ്രൈവർക്കുമാണ് മർദനമേറ്റത്. കൂടുതൽ പൊലീസെത്തി അക്രമിയെ ബലം പ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.


Tags:    
News Summary - Arrested with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.