തിരുവനന്തപുരം: മിതമായ നിരക്കില്‍ ഗുണമേന്മയുള്ള ജനറിക് മരുന്നുകള്‍ ഉള്‍പ്പടെ മെഡിക്കല്‍ ഉപകരണങ്ങള്‍ മാലിദീപില്‍ വിതരണം ചെയ്യുന്നതിന് കേന്ദ്ര പൊതുമേഖല സ്ഥാപനമായ എച്ച്.എല്‍.എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡും മാലിദ്വീപ് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേറ്റ് ട്രേഡിങ് ഓര്‍ഗനൈസേഷന്‍ പി.എൽ.സിയും കരാറിലെത്തി. പ്രധാനമന്ത്രി ജന്‍ഔഷധി പദ്ധതിയുടെ ഭാഗമായി നടത്തിയ ഉടമ്പടി പ്രകാരം, എച്ച്.എല്‍.എല്ലിന്റെ നേതൃത്വത്തില്‍ മാലിദ്വീപിന്റെ എല്ലാ ഭാഗങ്ങളിലേക്കും അവശ്യ മരുന്നുകളുടെ വിതരണം ഉറപ്പാക്കും.

വര്‍ഷങ്ങളായി പൊതുജനാരോഗ്യ രംഗത്ത് വെല്ലുവിളികള്‍ നേരിടുന്ന മാലിദ്വീപിന് ഏറെ ആശ്വാസകരമാകുന്നതാണ് തീരുമാനം. എച്ച്.എല്‍.എല്ലുമായുള്ള സഹകരണത്തോടെ, മരുന്നുകളും മറ്റ് മെഡിക്കല്‍ സേവനങ്ങളും ദീര്‍ഘകാലത്തേക്ക് സുസ്ഥിരമായി ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. ഗുണമേന്മയുള്ള 2000ലധികം ജനറിക് മരുന്നുകള്‍ക്കുപുറമെ 300ഓളം ശസ്ത്രക്രിയ ഉപകരണങ്ങളാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുക.

കോവിഡ് കാലത്ത് എച്ച്.എല്‍.എല്ലിന്റെ നേതൃത്വത്തില്‍ മരുന്നുകളും അനുബന്ധ ഉപകരണങ്ങളും മാലിദീപിലേക്ക് കയറ്റുമതി ചെയ്തിരുന്നു. ആഗോളതലത്തില്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന മരുന്ന് വിതരണ ശൃംഖലയായ ജന്‍ഔഷധിയുടെ സേവനങ്ങളെ പ്രയോജനപ്പെടുത്തുന്നതിനൊപ്പം മാലിദ്വീപ് നേരിടുന്ന മരുന്ന് പ്രതിസന്ധിക്ക് പരിഹാരം കാണാനും പരസ്പര സഹകരണത്തിലൂടെ സാധിക്കും.

Tags:    
News Summary - Agreement with HLL to solve medicine shortage in Maldives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.