മാഹീൻ
പൂവാർ: അനധികൃത സർവിസ് നടത്തിയ ബോട്ട് പിടികൂടിയ പൊഴിയൂർ എസ്.ഐയെ ഫോണിൽ വിളിച്ച് വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒളിവിൽപോയ പ്രതിയെ പൂവാർ പൊലീസ് അറസ്റ്റ് ചെയ്തു. പൂവാർ തെക്കേതെരുവ് കുപ്പയിൽ വീട്ടിൽ മാഹീൻ (34) ആണ് അറസ്റ്റിലായത്. പൂവാറിലെ നെയ്യാറിൽ അനധികൃതമായി സർവിസ് നടത്തുന്ന ബോട്ടുകൾക്കെതിരെ നടപടി സ്വീകരിച്ച പൊഴിയൂർ എസ്.ഐ സജികുമാറിനെയാണ് ഇയ്യാൾ ഫോണിൽ വിളിച്ച് തെറിപറയുകയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്.
പ്രതി പൂവാറിൽ ലൈസൻസ് ഇല്ലാതെ ബോട്ട് ക്ലബ് നടത്തുകയും ലൈസൻസില്ലാത്ത ആൾക്കാരെകൊണ്ട് ബോട്ട് സർവിസ് നടത്തിക്കുകയും, വിനോദ സഞ്ചാരികളിൽനിന്ന് അമിതമായി ചാർജ് ഈടാക്കുകയും ചെയ്തിരുന്നു. പൊലീസ് കേസെടുത്തത് ഇയാളുടെ പൂവാറിലെ ബോട്ട്ക്ലബ് സ്ഥാപനം താഴിട്ട് പൂട്ടി. ഒളിവിലായിരുന്ന മാഹീൻ കോടതിയിൽനിന്ന് മുൻകൂർ ജാമ്യം ലഭിച്ചശേഷമാണ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കോടതി നിർദേശപ്രകാരം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചതായി പൂവാർ എസ്.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.