അറസ്റ്റിലായ ശ്യാം, രഞ്ജിത്, പ്രബിൻ
തിരുവനന്തപുരം: ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ മൂന്നംഗസംഘം ക്രൂരമായി മർദിച്ചു. വേളി മാധവപുരം സ്വദേശി അരുണിനെയാണ് മൂന്നംഗ സംഘം മർദിച്ചത്. സംഭവത്തിൽ ഓൾസെയിന്റ്സ് സ്വദേശികളായ രഞ്ജിത് (44), ശ്യാം (39), പ്രബിൻ (43) എന്നിവരെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. രാത്രി വേളിയിലെ ഹോട്ടലിൽ അരുൺ ഭക്ഷണം കഴിക്കുന്നതിനിടെ രഞ്ജിത്തുമായി ചെറിയ രീതിയിൽ വാക്കുതർക്കം നടന്നു. ഇതിനിടെ രഞ്ജിത്ത് സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് വരുത്തുകയും സുഹൃത്തുകൾ ഹോട്ടലിലെത്തി അരുണിനെ മർദിക്കുകയുമായിരുന്നു.
ക്രൂരമായി മർദിച്ച ശേഷം അരുണിനെ റോഡിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. പിന്നിട് നാട്ടുകാരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. സി.സി ടി.വികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.