111

'ഉദ്യോഗാർഥിയുടെ ആത്മഹത്യ: ഒന്നാംപ്രതി സർക്കാർ' തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് കാരക്കോണത്ത് ഉദ്യോഗാർഥി അനു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാംപ്രതി സർക്കാറും രണ്ടാംപ്രതി പി.എസ്.സിയുമാണെന്ന് യുനൈറ്റഡ് ആക്ഷൻ ഫോറം ടു പ്രൊട്ടക്ട് കൊളീജിയറ്റ് എജുക്കേഷൻ അഭിപ്രായപ്പെട്ടു. പിൻവാതിൽ നിയമനത്തിലൂടെയും കൺസൾട്ടൻസി നിയമനത്തിലൂടെയും അനർഹരായവരെ നിയമിക്കുകയും അർഹരായവരെ തഴയുകയും ചെയ്ത സർക്കാർ നയത്തിൻെറ ഫലമായാണ് ജീവനൊടുക്കേണ്ട ഗതികേടിലേക്ക് ഉദ്യോഗാർഥികൾ എത്തുന്നത്. വസ്തുതകൾ പുറത്തുകൊണ്ടുവന്നവരെ അപമാനിക്കുകയും പ്രതികാര നടപടികൾ സ്വീകരിക്കുകയുമാണ് സർക്കാറും പി.എസ്.സിയും ചെയ്തത്. കൊളീജിയറ്റ് അധ്യാപനരംഗത്ത് നിയമനനിരോധനം നടപ്പാക്കുന്ന ഉത്തരവുകൾക്കെതിരെ യുനൈറ്റഡ് ആക്ഷൻ ഫോറം മുഖ്യമന്ത്രിക്കുൾെപ്പടെ നിവേദനങ്ങൾ നൽകിയിട്ടും നിഷേധാത്മക നിലപാടാണ് സർക്കാർ കൈക്കൊണ്ടതെന്നും പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.