ജോലിക്കൊപ്പം പഠനവും: മനോജ് മാധവിന് 105ൻെറ തിളക്കം വട്ടിയൂർക്കാവ്: ജോലിക്കൊപ്പം പഠനവും തുടർന്ന മനോജ് മാധവിന് സിവിൽ സർവിസിൽ 105ാം റാങ്ക്. വട്ടിയൂർക്കാവ് തിട്ടമംഗലം പ്രശാന്തിയിൽ മനോജ് മാധവ് (26) ജോലിക്കൊപ്പം പഠനവും തുടരുകയായിരുന്നു. കോഴിക്കോട് എൻ.ഐ.ടി.യിൽനിന്ന് കെമിക്കൽ എൻജിനീയറിങ് പൂർത്തിയാക്കിയ മനോജ് അമേരിക്കൻ ഇൻറർനാഷനൽ ഗ്രൂപ്പിൻെറ ബംഗളൂരു ഓഫിസിൽ റിസ്ക് എൻജിനീയറായി ജോലി ചെയ്യുന്നതിനിടെയാണ് സിവിൽ സർവിസ് നേട്ടം. സഹകരണ ഓഡിറ്റ് വകുപ്പിൽ അസിസ്റ്റൻറ് ഡയറക്ടറായി വിരമിച്ച ശ്രീകുമാരൻ നായർ പിതാവും ഊരൂട്ടമ്പലം ശ്രീ സരസ്വതി വിദ്യാലയത്തിലെ അധ്യാപിക രജനീ ദേവി മാതാവുമാണ്. സഹോദരി ദേവിക രാജീവ് ഗാന്ധി സൻെറർ ഫോർ ബയോടെക്നോളജിയിൽ ഡിസീസ് ബയോളജി രണ്ടാംവർഷ എം.എസ്സി വിദ്യാർഥിനിയാണ്. IMG-20200804-WA0132 ചിത്രം: മനോജ് മാധവ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.