ജല അതോറിറ്റിയിൽ സ്പോട്ട് ബില്ലിങ് പുനഃസ്ഥാപിച്ചു

തിരുവനന്തപുരം: ഉപഭോക്താക്കളുടെ പരാതിയും പ്രതിഷേധവും കണക്കിലെടുത്ത് ജല അതോറിറ്റിയിൽ സ്പോട്ട് ബില്ലിങ് പുനഃസ്ഥാപിച്ചു. സമ്പൂർണ ഡിജിറ്റൽവത്കരണത്തിന്റെ ഭാഗമായി 2022 ജനുവരിയിലാണ് അതോറിറ്റിയിൽ സ്പോട്ട് ബില്ലിങ്ങിന് പകരം എസ്.എം.എസ് ബില്ലിങ് ഏർപ്പെടുത്തിയത്. ആവശ്യപ്പെടുന്നവർക്ക് കടലാസ് ബില്ലുകൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇത് ഉപഭോക്താക്കൾക്ക് പ്രയാസം സൃഷ്ടിക്കുന്നതായി പരാതി ഉയർന്നിരുന്നു. ഭരണാനുകൂല സംഘടനകളടക്കം സ്പോട്ട് ബില്ലിങ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യമുയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അതോറിറ്റിയുടെ പുനർവിചിന്തനം. പരാതി കണക്കിലെടുത്ത് സ്പോട്ട് ബില്ലിങ് പുനഃസ്ഥാപിക്കാൻ ജല മന്ത്രി റോഷി അഗസ്റ്റിനും ഉന്നതോദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. തുടർന്ന് സ്പോട്ട് ബില്ലിങ് പുനഃസ്ഥാപിച്ച് മാനേജിങ് ഡയറക്ടറുടെ സർക്കുലർ പുറത്തിറങ്ങി. ഇനി മുതൽ കടലാസ് ബില്ലും എസ്.എം.എസ് ബില്ലും എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.