കുതിരമാളികയും മെഴുക് മ്യൂസിയവും; സജീവമാവുകയാണ് കിഴക്കേകോട്ടയിലെ കാഴ്ചകളും

തിരുവനന്തപുരം: കോവിഡ് പിടിവിട്ടതോടെ കിഴക്കേകോട്ടയുടെ തെരുവുകൾ സഞ്ചാരികളാൽ നിറയുന്നു. രണ്ടുവർഷത്തെ അടച്ചിടൽ പുരാതന സ്മാരകങ്ങൾ ഉൾപ്പെടെ തകർച്ചയിലായിരുന്നു. മെല്ലെ അവ ഉണരുകയാണ്. രാജവാഴ്ച്ചയുടെ പ്രൗഢി വിളിച്ചോതുന്നവയാണ് ഇതിൽ പലതും. കിഴക്കേകോട്ടയിലെ കുതിരമാളികയും മെഴുക് മ്യൂസിയവും ആർട്ട്‌ ഗാലറിയുമെല്ലാം വിദേശികളെ ആകർഷിച്ചിരുന്നവയാണ്. കോവിഡ് നിയന്ത്രണങ്ങൾ ശക്തമായപ്പോൾ സഞ്ചാരികളുടെ വരവും നിലച്ചു. വാസ്തുഗവേഷകരുടെയും ആർക്കിടെക്ചർ വിദ്യാർഥികളുടെയും റഫറൻസ് മേഖല കൂടിയാണ് തിരുവിതാംകൂറി‍ൻെറ കൊത്തുപണികൾ. കേരളത്തിനകത്തും പുറത്തുംനിന്ന് നിരവധിപേരാണ് ഈ പൈതൃകകാഴ്ചൾ കാണാനെത്തുന്നത്. അതിൽ ചരിത്ര വിദ്യാർഥികളുണ്ട്, വിദേശസഞ്ചാരികളുണ്ട്, അയൽസംസ്ഥാനക്കാരുമുണ്ട്. കഴിഞ്ഞ രണ്ടുവർഷമായി മുടങ്ങിയിരുന്ന പഠനകൂട്ടങ്ങളും വീണ്ടും കൊട്ടാരങ്ങളുടെ അകത്തളങ്ങളെ സജീവമാകുകയാണ്. കടുത്ത വേനലും അടുത്തിടെ പെയ്ത വേനൽമഴയും പ്രതികൂലമായെങ്കിലും സഞ്ചാരികളെ കാര്യമായി ബാധിച്ചിട്ടില്ല. റമദാൻ-ഈസ്റ്റർ കാലങ്ങൾ കഴിയുന്നത്തോടെ സഞ്ചാരികൾ കൂടുതലായി വരുമെന്നാണ് ഏവരുടെയും പ്രതീക്ഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.