ഫോറൻസിക് വിദഗ്ധ ഡോ. പി. രമ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഫോറൻസിക് വിദഗ്ധയും ചലച്ചിത്രതാരം ജഗദീഷിന്‍റെ ഭാര്യയുമായ ഡോ. പി. രമ (61) അന്തരിച്ചു. പ്രത്യേകതരം പാർക്കിൻസൺസ് രോഗം ബാധിച്ച് വർഷങ്ങളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. വൈകീട്ട് നാലോടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. പല പ്രമാദ കേസുകളിലും നിർണായക തെളിവുകൾ കണ്ടെത്തി പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകാൻ ഔദ്യോഗിക ജീവിതത്തിൽ രമക്ക് കഴിഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധാവിയായിരിക്കെ അനാരോഗ്യംമൂലം 2019ൽ ജോലി ഉപേക്ഷിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസ് ജയിച്ചശേഷം ഫോറൻസിക് സയൻസിൽ ബിരുദാനന്തര ബിരുദം നേടി. ആ കാലത്ത് സ്ത്രീകൾ കൂടുതലായി തെരഞ്ഞെടുക്കാത്ത മേഖലയായിരുന്നു ഫോറൻസിക്. മക്കൾ: ഡോ. രമ്യ (കിൽപോക്ക് മെഡിക്കൽ കോളജ്, ചെന്നൈ), ഡോ. സൗമ്യ (തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രം). മരുമക്കൾ: നരേന്ദ്രൻ നായർ (ഡി.ഐ.ജി, ചെന്നൈ സൗത്ത്), ഡോ. പ്രവീൺ പണിക്കർ (മെഡിക്കൽ കോളജ്, തിരുവനന്തപുരം).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.