തിരുവനന്തപുരം: വെള്ളക്കരവും വെള്ളിയാഴ്ച മുതൽ വർധിക്കും. അഞ്ച് ശതമാനമാണ് വർധന. കഴിഞ്ഞ വർഷവും അഞ്ച് ശതമാനം വർധിച്ചിരുന്നു. കടമെടുപ്പ് പരിധി ഉയർത്താനുള്ള വ്യവസ്ഥ എന്ന നിലയിൽ 2024 വരെ വർഷം അഞ്ച് ശതമാനം വീതം വർധിപ്പിക്കാനാണ് ധാരണ. ഗാർഹിക ഉപഭോക്താക്കൾക്ക് പുതിയ നിരക്ക് പ്രകാരം 1000 ലിറ്ററിന് 4.41 രൂപ നൽകേണ്ടി വരും. നിലവിൽ 4.20 രൂപയാണ്. ഗാർഹികകേതര ഉപഭോക്താക്കൾക്ക് 1000 ലിറ്ററിന്‍റെ നിരക്ക് 15.75 രൂപയിൽനിന്ന് 16.54 രൂപ ആയി ഉയരും. വ്യവസായ കണക്ഷനുകൾക്ക് 1000 ലിറ്ററിന് 44.10 രൂപയാവും. എല്ലാ സ്ലാബിലും അഞ്ചുശതമാനം വർധിക്കും. മാസം 15000 ലിറ്റർ വരെ ഉപയോഗിക്കുന്ന ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.