തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഹാജരിന് രാവിലെയും വൈകുന്നേരവും ഒരു മണിക്കൂർ ഫ്ലക്സി പഞ്ചിങ് ഏർപ്പെടുത്തണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. രാവിലെ 9.15 മുതൽ 6.15 വരെയുള്ള സമയപരിധിയിൽ ഏഴു മണിക്കൂർ ഡ്യൂട്ടി ക്രമത്തിൽ ഇത് നൽകണം. റമദാൻ-ഈസ്റ്റർ നോമ്പിന്‍റെ കൂടി സാഹചര്യത്തിലാണ് ഈ ആവശ്യമെന്നും കത്തിൽ പറയുന്നു. തിരുവനന്തപുരത്തിന് പുറമെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകളിൽ നിന്നും നിരവധി ജീവനക്കാർ സെക്രട്ടേറിയറ്റിൽ ദിവസവും ജോലിക്ക് വന്നുപോകുന്നു. തുടക്കത്തിൽ അനുവദിച്ചിരുന്ന ഫ്ലക്സി പഞ്ചിങ് ജീവനക്കാർക്ക് സൗകര്യമായിരുന്നു. ഇപ്പോൾ അത് ലഭ്യമല്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നു. അനുവദിച്ച ഇളവ് സമയം 15 ദിവസത്തിനകം തീരുന്നതായും തുടർന്നുള്ള ദിവസങ്ങളിൽ ഒരു മിനിറ്റ് വൈകിയാലും ലീവ് എടുക്കേണ്ട സ്ഥിതിയാണെന്നും കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.