തിരുവനന്തപുരം: രാജ്യത്ത് ഖാദി യൂനിഫോം സ്വീകരിക്കുന്ന ആദ്യ സ്വകാര്യ ആശുപത്രിയായി നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി. മാർച്ച് 26 മുതൽ ജീവനക്കാരുടെ യൂനിഫോം പൂർണമായും ഖാദിയാക്കി മാറ്റുമെന്ന് മാനേജിങ് ഡയറക്ടർ എം.എസ്. ഫൈസൽ ഖാൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഡോക്ടർമാരും നഴ്സുമാരും മറ്റെല്ലാ വിഭാഗം ജീവനക്കാരും വിദ്യാർഥികളുമടക്കമുള്ളവരുടെ യൂനിഫോമാണ് ഖാദിയാക്കുന്നത്. അത്യാഹിത വിഭാഗം രോഗികൾക്കും ഓപറേഷൻ തിയറ്ററിലും ഉൾപ്പെടെ ഖാദി വസ്ത്രങ്ങളായിരിക്കും ഉപയോഗിക്കുക. ഖാദിയെ ജനകീയവത്കരിക്കുന്നതിനും കൈത്തറി മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് കൈത്താങ്ങാവാനും ലക്ഷ്യമിട്ടാണ് യൂനിഫോം മാറ്റം. സമ്പൂർണ ഖാദി യൂനിഫോമിലേക്കുള്ള മാറ്റം 26ന് മൂന്നിന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ഗാന്ധി സ്മാരക നിധിയിൽനിന്ന് തുന്നിയെടുത്ത വസ്ത്രങ്ങൾ വ്യവസായ മന്ത്രി പി. രാജീവ് നിംസ് മെഡിസിറ്റി മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. മഞ്ജു തമ്പിക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. നിംസ് കോളജ് ഓഫ് നഴ്സിങ് ഒന്നാം വർഷ ബി.എസ്സി വിദ്യാർഥികൾ യൂനിഫോം ഖാദിയാക്കിയതിന്‍റെ ലോഗോ പ്രകാശനവും പുതിയ ബാച്ചിന്‍റെ പ്രവേശനോദ്ഘാടനവും മന്ത്രി രാജീവ് നിർവഹിച്ചിരുന്നു. ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ. രാധാകൃഷ്ണൻ, മെഡിസിറ്റി ജനറൽ മാനേജർ ഡോ.കെ.എ. സജു, അഡ്മിനിസ്ട്രേറ്റിവ് കോഓഡിനേറ്റർ ശിവകുമാർ രാജ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.