അമ്മാവമ്പാറ കൈയേറ്റം കണ്ടെത്തി ഒഴിപ്പിക്കാൻ നടപടി

നെടുമങ്ങാട്: വേങ്കോട് അമ്മാവമ്പാറ കൈയേറ്റം കണ്ടെത്തി ഒഴിപ്പിക്കാനും പാറ സംരക്ഷിക്കാനും മന്ത്രി കെ. രാജന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കഴിഞ്ഞദിവസം മന്ത്രിയുടെ ചേംബറിൽ സ്ഥലം എം.എൽ.എയും മന്ത്രിയുമായ ജി.ആർ. അനിൽ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി, കലക്ടർ, ആർ.ഡി.ഒ, സർവേ ഡയറക്ടർ, നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ കൈയേറ്റം ഒഴിപ്പിക്കാനും സർവേ പൂർത്തിയാക്കാനുമാണ് തീരുമാനമായത്. ആർ.ഡി.ഒയുടെയും സർവേ അസിസ്റ്റൻറ് ഡയറക്ടറുടെയും മേൽനോട്ടത്തിലായിരിക്കും സർവേ. മാർച്ച് 31 നകം നടപടികൾ പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി. പുറുമ്പോക്ക് ഭൂമിയായ അമ്മാവമ്പാറയിൽ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളജ് മാനേജ്മൻെറ് ഭൂമി കൈയേറുകയും മരങ്ങൾ മുറിച്ചുമാറ്റുകയും സ്ഥലം അവരുടെ ഭൂമിയോട് ചേർക്കുകയും ചെയ്തപ്പോഴാണ് വിവാദമായത്. ഇതിനെതിരെ സംരക്ഷണസമിതി രൂപവത്കരിച്ച് നാട്ടുകാർ രംഗത്തുവരികയും പ്രശ്നം സർക്കാറിന്‍റെ മുന്നിലെത്തുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.