ശിവാലയ ഓട്ടം നാളെ തുടങ്ങും

നാഗർകോവിൽ: ശിവരാത്രിയുടെ ഭാഗമായി കന്യാകുമാരി ജില്ലയിൽ മാത്രമുള്ള ആചാരമായ ശിവാലയ ഓട്ടത്തിന്റെ തുടക്കം തിങ്കളാഴ്ച സന്ധ്യയോടെ ഓട്ടക്രമത്തിലെ ആദ്യ ക്ഷേത്രമായ മുഞ്ചിറയിലെ തിരുമല ക്ഷേത്രത്തിൽ നിന്ന് തുടങ്ങും. തുടർന്ന് തിക്കുറിശ്ശി, തൃപ്പരപ്പ്, തിരുനന്തിക്കര, പൊന്മന, പന്നിപാകം, കൽക്കുളം, മേലാങ്കോട്, തിരുവിടയ്ക്കോട്, തിരുവിതാങ്കോട്, തൃപ്പന്നിയോട് വഴി തിരുനട്ടാലത്ത് അവസാനിക്കും. 12 ശിവക്ഷേത്രങ്ങളിലും ഭക്തർ 'ഗോവിന്ദാ... ഗോപാലാ' എന്ന വിഷ്ണുനാമം പറഞ്ഞുകൊണ്ടാണ് ഓടുന്നത്. ആകെ നൂറ് കിലോമീറ്റർ ദൂരം ഈ ക്ഷേത്രങ്ങൾ തമ്മിൽ ഉണ്ട്. ആദ്യകാലത്ത് നടന്നും ഓടിയും ദർശനം നടത്തിയെങ്കിൽ കാലമാറ്റത്തിനനുസരിച്ച് വിവിധ മോേട്ടാർ വാഹനങ്ങളിലും ഭക്തർ ശിവാലയ ഓട്ടം പൂർത്തിയാക്കുന്നു. പാരമ്പര്യ രീതി പിന്തുടരുന്നവരും ഉണ്ട്. കേരളത്തിൽ നിന്ന് ധാരാളം ഭക്തർ ഈ ക്ഷേത്രങ്ങളിൽ ശിവരാത്രി ദിവസം എത്താറുണ്ട്. അവർക്കായി വഴിയരികിൽ ലഘുഭക്ഷണവും പാനീയങ്ങളും ഭക്തർ ഒരുക്കി െവക്കും. കോവിഡിന്റെ ശമനംമൂലം ഇത്തവണ കൂടുതൽ ഭക്തരെ ക്ഷേത്രങ്ങളിൽ പ്രതീക്ഷിക്കുന്നതായി കന്യാകുമാരി ദേവസ്വം ബോർഡ് അറിയിച്ചു. ഭക്തർക്കായുള്ള എല്ലാ സൗകര്യങ്ങളും ക്ഷേത്രങ്ങളിൽ ഒരുക്കിയിട്ടുള്ളതായി ജില്ല ഭരണകൂടം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.