'ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രസ്താവന പദവിക്ക് നിരക്കാത്തത്'

തിരുവനന്തപുരം: ഹിജാബ് വിഷയത്തില്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവന ഗവര്‍ണര്‍ പദവിക്ക് നിരക്കാത്തതാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഉസ്മാന്‍. ഗവര്‍ണര്‍ പദവി ആർ.എസ്.എസിന്റെ പ്രവര്‍ത്തനത്തിനുവേണ്ടി ഉപയോഗിക്കരുത്. പല പദവികളും അദ്ദേഹം നേടിയത് മുസ്ലിം പേര് ഉപയോഗപ്പെടുത്തിയാണ്. അതേ സമൂഹംതന്നെ അദ്ദേഹത്തില്‍നിന്ന് അവഹേളനങ്ങളും പീഡനങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്. മതവിഷയത്തില്‍ അഭിപ്രായം പറയലല്ല ഗവര്‍ണറുടെ ഉത്തരവാദിത്തം. ശരീഅത്ത് വിഷയത്തിലുള്‍പ്പെടെ മുസ്ലിം സമൂഹത്തിനെതിരെ നിലപാടെടുത്തിട്ടുള്ളയാളാണ്. ആർ.എസ്.എസിനുവേണ്ടി വിവരക്കേട് വിളമ്പുന്നതില്‍നിന്ന് ഗവർണർ പിന്മാറണമെന്നും അല്ലാത്തപക്ഷം ഉന്നതമായ ഭരണഘടന പദവി സ്വയം ഒഴിയാന്‍ തയാറാകണമെന്നും പി.കെ. ഉസ്മാന്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.